പത്തനംതിട്ട: ആറന്മുള സ്വകാര്യ വിമാനത്താവളത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കോടതി താത്ക്കാലികമായി തടഞ്ഞു. കരാര്‍ കാലാവധി കഴിഞ്ഞിട്ടും കൈമാറിയ ഭൂമിക്ക് വില നല്‍കിയില്ലെന്ന് കാണിച്ച് സ്ഥലത്തിന്റെ മുന്‍ ഉടമ എബ്രഹാം കലാമണ്ണില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
പത്തനംതിട്ട അതിവേഗ മൂന്നാം നമ്പര്‍ കോടതി ജഡ്ജി ജി.എസ് ഷാജഹാനാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്. വിമാനത്താവളത്തിനായി കെ.ജി.എസ് ഗ്രൂപ്പിന് 232 ഏക്കര്‍ ഭൂമിയാണ് കൈമാറിയിരുന്നത്. മുന്‍കൂര്‍ തുകയായി 22 കോടി രൂപ നല്കിയ കമ്പനി ബാക്കി 30 കോടി രൂപ നല്‍കിയില്ലെന്നാണ് ഉടമയുടെ പരാതി.
കേസ് പരിഗണിച്ച കോടതി നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുകയായിരുന്നു. വസ്തു കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നും വിമാനത്താവളത്തിന്റെ ഓഹരികള്‍ വിറ്റഴിക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: