മലപ്പുറം: ഒരു ഇടവേളക്ക് ശേഷം ലൗജിഹാദ് വീണ്ടും സജീവം. ഒരാഴ്ച്ചക്കിടെ ഏറനാട് നിയമസഭ മണ്ഡലത്തില്‍ നിന്ന് മാത്രം കാണാതായത് ആറ് പെണ്‍കുട്ടികളെ. പ്രണയം നടിച്ച് പെണ്‍കുട്ടികളെ മതമാറ്റുന്ന വലിയൊരു സംഘം തന്നെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വാണിയമ്പലം പൂങ്കുളം എന്ന സ്ഥലത്ത് കാണാതായ പെണ്‍കുട്ടി പോയിരിക്കുന്നത് സജീവ എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൂടെയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മറ്റ് കേസുകളിലും ഇടപെട്ടിരിക്കുന്നത് പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ്. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ തെളിവുകള്‍ കൈമാറിയിട്ടും നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ല.
മഞ്ചേരി കളത്തുംപടിയിലുള്ള പെണ്‍കുട്ടിയെ മുസ്ലീം യുവാവ് രജിസ്റ്റര്‍ വിവാഹം ചെയ്തു. ഇതിന്റെ സാക്ഷികളായി ഒപ്പിട്ടിരിക്കുന്ന മൂന്നുപേരും എസ്ഡിപിഐ നേതാക്കളാണ്.
ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച് കടത്തികൊണ്ടുപോകാന്‍ സഹായം നല്‍കുന്നത് തീവ്രവാദ സംഘടനയാണ്.
സമീപകാലത്ത് കേരളത്തില്‍ നിന്നും മതംമാറി ഐഎസില്‍ ചേര്‍ന്നവരില്‍ ഭൂരിഭാഗവും മതപരിവര്‍ത്തനത്തിന് വിധേയമായത് മഞ്ചേരിയിലുള്ള സത്യസരണിയിലാണ്. ഇത് പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപനമാണ്.ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് പോകുന്ന പുരുഷന്മാരും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാകാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: