ആലപ്പുഴ/വര്‍ക്കല: ഗുരുധര്‍മ്മ പ്രചരണസഭയുടെ നേതൃത്വത്തില്‍ 84-ാമത് ശിവഗിരി തീര്‍ത്ഥാടന പദയാത്രക്ക് മുഹമ്മ വിശ്വഗാജി മഠത്തില്‍ തുടക്കമായി. അറിവിന്റെ തീര്‍ത്ഥാടനമായ ശിവഗിരിതീര്‍ത്ഥാടനത്തിന്റെ വിളംബര സന്ദേശമായാണ് പദയാത്രയെ ലോകം നോക്കി കാണുന്നതെന്ന് മന്ത്രി പി. തിലോത്തമന് പദയാത്ര ഉദ്ഘാടനം ചെയ്തു പറഞ്ഞു.
ഗുരുധര്‍മ്മ പ്രചരണ സഭ കേന്ദ്ര സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വിശ്വഗാജി മഠം സെക്രട്ടറി അസ്പര്‍ശാനന്ദ സ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ്, ബിജെപി മുന്‍ സംഘടനാ സെക്രട്ടറി പി.പി.മുകുന്ദന്, ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ.സോമന്, എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് കലൂര്‍ ഗോപിനാഥ്, കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറി കെ. കെ. മഹേശന്, പ്രസിഡന്റ് വി.എം പുരുഷോത്തമന്, സഭ ജില്ലാ പ്രസിഡന്റ് ആര്. സി. രാജീവ്. എം. ലിജു, ഗുരുധര്‍മ്മ പ്രചരണ സഭ രജിസ്ട്രാര്‍ വി. ടി. ശശീന്ദ്രന്, എസ്.വി. രവി എന്നിവര്‍ പങ്കെടുത്തു. അഡ്വ. പി.കെ.ബിനോയ് സ്വാഗതവും ജന: കണ്‍വീനര്‍ ശിശുപാലന് നന്ദിയും പറഞ്ഞു.
84-ാമത് തീര്‍ത്ഥാടന പദയാത്രയില്‍ 84 പദയാത്രികരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പങ്കുടുക്കുന്നത്. പദയാത്ര 30ന് ശിവഗിരിയില്‍ എത്തും. തുടര്‍ന്ന് 31ന് മഹാഘോഷയാത്രയില്‍ അണിചേരും.ശിവഗിരി തീര്‍ഥാടനത്തിന് ഇനി നാലുനാള്‍ ശേഷിക്കേ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ദിവസവും പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ഇവിടെ എത്തിച്ചേരുന്നത്. ശിവഗിരിയിലെത്തുന്ന ഭക്തജനസംഘങ്ങള്‍ പാപനാശത്തും ഗുരുദേവന് ജനിച്ച ചെമ്പഴന്തി, തപസനുഷ്ഠിച്ച അരുവിപ്പുറം, മരുത്വാമല തുടങ്ങിയ ആത്മീയ കേന്ദ്രങ്ങളിലും ദര്‍ശനം നടത്തിയശേഷമാണ് മടങ്ങുന്നത്.
തീര്‍ഥാടനത്തിന് എത്തുന്ന ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ക്ക് അന്നദാനത്തിനായി ഗുരുപൂജ ഉല്‍പ്പന്നങ്ങളായ പച്ചക്കറികളും പലചരക്കുമായി ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങളാണ് എത്തുന്നത്, ശിവഗിരിയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പൂര്‍ത്തികരിച്ചു. ശിവഗിരി സെന്‍ട്രല്‍ സ്കൂള്‍,ഹയര്‍സെക്കണ്ടറി സ്കൂള്‍, എംജിഎം ഹയര്‍സെക്കണ്ടറി സ്കൂള്‍, ശങ്കരാനന്ദ നിലയം, ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് താമസസൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
ശിവഗിരിയിലെത്തുന്ന പദയാത്രയ്ക്ക് സ്വീകരണം നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. വഴിമദ്ധ്യേ പദയാത്രികര്‍ക്ക് സ്വീകരണവും താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പാരിപ്പള്ളി, ചാവര്‍കോട്, പാളയംകുന്ന്, കാഷ്യൂ ഫാകടറി ജംഗ്ഷന്, ജനതാ ജംഗ്ഷന്, വില്ലിക്കടവ്, അയിരൂര്‍, കാപ്പില്‍, ഇടവ, മൂന്നുമൂല, വെണ്‍കുളം, വടശേരിക്കോണം, കല്ലമ്പലം, ഞെക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ എസ്എന്‍ഡിപി ശാഖകളുടെയും വിവിധ ഗുരുദേവ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിലാണ് സ്വീകരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. 15 ലക്ഷത്തോളം തീര്‍ഥാടകര്‍ എത്തിച്ചേരുമെന്ന് തീര്‍ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: