കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെപിസിസി പ്രസിഡന്റും എംഎല്‍എയുമായ കെ. മുരളീധരന്. കോഴിക്കോട് ലീഡര്‍ സ്റ്റഡിസെന്റര് നടത്തിയ കെ. കരുണാകരന് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിലാണ് മുരളീധരന് പേരെടുത്തുപറയാതെ നേതാക്കള്‍ക്കും പാര്‍ട്ടിയിലെ നിലവിലെ രീതികള്‍ക്കുമെതിരെ ആഞ്ഞടിച്ചത്.
ആന്റണി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തെ ഏറ്റുപിടിച്ചാണ് മുരളീധരന് വിമര്‍ശനശരം തുടങ്ങിയത്. കോണ്‍ഗ്രസ്സില്‍ ലീഡര്‍മാര്‍ മാത്രമാണെന്നും കാലാള്പ്പടയില്ലെന്നുമുള്ള ആന്റണിയുടെ അഭിപ്രായം ശരിയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏഴു മാസത്തെ ഭരണപരാജയം ജനങ്ങളിലെത്തിക്കാന്‍ കോണ്‍ഗ്രസ്സിനായില്ല. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ജോലി സിപിഎം തന്നെ ചെയ്യുകയാണ്.
യുഡിഎഫിന്റെ വോട്ട് ബാങ്കിലുണ്ടായ ചോര്‍ച്ച അറിയാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ്സിനും യുഡിഎഫിനും വോട്ടുചെയ്തിരുന്ന ന്യൂനപക്ഷം സിപിഎമ്മിനും ഭൂരിപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ ബിജെപിക്കും വോട്ട് ചെയ്തു. 25 പേരുടെ സംഘമാണ് ബിജെപിക്കും സിപിഎമ്മിനും വേണ്ടി വോട്ടുതേടി വീടുകളില്‍ കയറിയതെങ്കില്‍ അഞ്ചംഗ സംഘമായിരുന്നു കോണ്‍ഗ്രസിന്.കാലത്തിനനുസരിച്ച് മാറാന്‍ സാധിക്കണം. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. എന്നാലും ഒറ്റക്കെട്ടായി നില്‍ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: