കോഴിക്കോട്: റേഷന്‍ അരി വിതരണ സ്തംഭനം, അക്രമരാഷ്ട്രീയം, നോട്ടു പിന്‍വലിക്കല്‍ എന്നീ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും ഇടതു- വലതു മുന്നണികള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി മേഖല ജാഥകള്‍ വരുന്നു. നോട്ട് പിന്‍വലിച്ചതും കറന്‍സിരഹിത സമ്പദ് വ്യവസ്ഥയും എങ്ങനെ രാജ്യത്തിനും ജനങ്ങള്‍ക്കും ഗുണം ചെയ്യുമെന്നും ജാഥയില്‍ ബോധ്യപ്പെടുത്തും.
ഉത്തരമേഖല പ്രചരണ ജാഥ ജനുവരി എട്ടിന് കോഴിക്കോട് നിന്ന് ആരംഭിച്ച് 12ന് മഞ്ചേശ്വരത്ത് സമാപിക്കും. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 35 നിയോജകമണ്ഡലങ്ങളില്‍ പര്യടനം നടത്തുന്ന ജാഥ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനാണ് നയിക്കുന്നത്. നേതാക്കളായ കെ.പി. ശ്രീശന്, പ്രവീണനായക്, പി. രഘുനാഥ്, അഡ്വ. കെ.പി. പ്രകാശ്ബാബു എന്നിവര്‍ ജാഥയിലെ സ്ഥിരാംഗങ്ങളാണ്. സംസ്ഥാന സെക്രട്ടറി വി.കെ. സജീവന് ജാഥാ കോ-ഓര്‍ഡിനേറ്ററാണ്. സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രഞ്ജിത്ത്, ഉത്തരമേഖല പ്രസിഡണ്ട് വി.വി. രാജന് എന്നിവര്‍ ജാഥയിലെ സഹകോ-ഓര്‍ഡിനേറ്റര്‍മാരാണ്.
പാര്‍ട്ടി ദേശീയ സെക്രട്ടറി എച്ച്. രാജ, സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ഒ. രാജഗോപാല്‍ എംഎല്‍എ, ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന് തുടങ്ങിയവര്‍ ഉദ്ഘാടന- സമാപന പരിപാടികളില്‍ പങ്കെടുക്കും.
ജാഥയില്‍ ഉയര്‍ത്തുന്ന വിഷയങ്ങളെ സംബന്ധിച്ച പുസ്തകങ്ങളും, ലഘുലേഖകളും അച്ചടിച്ച് ജാഥയ്ക്കിടയില്‍ വിതരണം ചെയ്യും. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വലിയ ജനപങ്കാളിത്തത്തോടുകൂടി സ്വീകരണം നല്‍കുന്നതിനുളള ഒരുക്കങ്ങള്‍ക്കായി ജില്ല – മണ്ഡലം നേതൃയോഗങ്ങളും സംഘാടക സമിതി രൂപീകരണ യോഗങ്ങളും നടന്നു വരികയാണ്.
മേഖലജാഥയുടെ ഉദ്ഘാടനസമ്മേളന വിജയത്തിനായി സ്വാഗതസംഘം രൂപീകരണയോഗം ബിജെപി ജില്ലാകമ്മറ്റി ഓഫീസില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന് ഉദ്ഘാടനം ചെയ്തു. എം. രാജീവ് കുമാര്‍ ചെയര്‍മാനും, പി.എം. ശ്യാം പ്രസാദ് ജനറല്‍ കണ്‍വീനറായും 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: