കരുനാഗപ്പള്ളി: ബാങ്കില്‍ നിന്നും പണവും സ്വര്‍ണ്ണവും എടുത്ത് വീട്ടിലേക്ക് പോകവെ വഴിയില്‍ വച്ച് മുളകുപൊടി വിതറി പണവും സ്വര്‍ണ്ണവും അടങ്ങിയ ബാഗുമായി മോഷ്ടാക്കള്‍ കടന്നു. സ്വകാര്യആശുപത്രിയിലെ നഴ്സായ തൊടിയൂര്‍ മുഴങ്ങോടി സ്വദേശി ശ്രീഭവനത്ത് സ്മിതയുടെ ബാഗാണ് മോഷ്ടിക്കപ്പെട്ടത്. കരുനാഗപ്പള്ളി എസ്ബിഐയില്‍ നിന്നും പിന്‍വലിച്ച പണവും മുത്തൂറ്റില്‍ നിന്നും പണയം എടുത്ത അര പവന്റെ മോതിരവുമായിരുന്നു ബാഗിലുണ്ടായിരുന്നത്. ബാങ്കില്‍ നിന്നും വീട്ടിലേക്കു വരവെ റയില്‍വേ സ്റ്റേഷനു സമീപമുള്ള പാലമൂട് ജങ്ഷനില്‍ എത്തിയപ്പോള്‍ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചുനിന്ന രണ്ട് യുവാക്കള്‍ സ്മിതയുടെ മുഖത്ത് മുളക് പൊടി വിതറി കരണത്ത് അടിച്ച് താഴെയിട്ടശേഷം ബാഗുമായി കടന്നു കളയുകയായിരുന്നു.
സ്മിതയുടെ നിലവിളി കേട്ട് ആളുകള്‍ ഓടികൂടിയപ്പോഴേക്കും മോഷ്ടാക്കള്‍ ബൈക്കില്‍ രക്ഷപെട്ടു. പരിക്കേറ്റ സ്മിതയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളി പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: