കൊച്ചി: കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കേരളത്തിലെ അഭ്യസ്ഥ വിദ്യരായ ലക്ഷോപലക്ഷം ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്ന നിലപാടാണ് ഇപ്പോഴും തുടരുന്നതെന്ന് യുവമോര്‍ച്ച. നൂറ്റമ്പതിലേറെ തസ്തികകളിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഈ വര്‍ഷം അവസാനത്തോടെ റദ്ദാക്കുവാനുള്ള നിക്കം കേരളത്തിലെ ഇടതുപക്ഷത്തെ അധികാരത്തിലെത്തിച്ച യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.എസ് ഷൈജു പറഞ്ഞു.
യുവമോര്‍ച്ചയുടെ കണയന്നൂര്‍ താലൂക്ക് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ അപ്രഖ്യാപന നിരോധനമാണ് നടക്കുന്നത്. കേരളത്തിലെ റാങ്ക് ലിസ്റ്റ് ഹോള്‍ഡേഴ്സ് അസോസിയേഷനും ചേര്‍ന്ന് വലിയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും യുവമോര്‍ച്ച പറഞ്ഞു. വലിയ സമരക്കാരായ ഇടത് യുവ എംഎല്‍എമാരും എംപിമാരും മൗനവ്രതം വെടിയണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു.
താലൂക്ക് ഓഫീസിന് മുന്നില്‍ സമരം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് ലാത്തി കൊണ്ട് നേരിട്ടു. തുടര്‍ന്ന് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിഷേധ മാര്‍ച്ചില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ ഭസിത് കുമാര്‍, പി.എച്ച് ശൈലേഷ്, പി.പി നിതിന്‍, അനില്‍ ഇടപ്പള്ളി, ടി.കെ പ്രശാന്ത്, സലീഷ് ചെമ്മണ്ടൂര്‍, അനൂപ് ശിവന്, കൃഷ്ണ ലാല്‍, മിഥുന്, അശോക് സുപ്രന്, അരുണ്‍ കുമാര്‍, രാഹുല്‍ പാറക്കടവ്, രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: