കോട്ടയം: കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായസഭ 10-ാം വാര്‍ഷിക സമ്മേളനം നാളെ മുതല്‍ 31 വരെ കോട്ടയത്ത് നടക്കും. മണ്‍പാത്ര നിര്‍മ്മാണ സമുദായങ്ങളെ പട്ടികജാതിയില്‍ പെടുത്തുക, ഉദ്യോഗ സംവരണം നടപ്പാക്കുക, കോളേജ് പ്രവേശനത്തിന് സംവരണം അനുവദിക്കുക, മണ്‍പാത്ര നിര്‍മ്മാണ വിപണനക്ഷേമ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിക്കും.
നാളെ രാവിലെ 10ന് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ സാംസ്കാരിക സമ്മേളനം കവി ഏഴാച്ചേരി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. കെഎംഎസ്എസ് സംസ്ഥാന പ്രസിഡന്റ് ബി. സുബാഷ് ബോസ് ആറ്റുകാല്‍ അധ്യക്ഷത വഹിക്കും.
30ന് വൈകിട്ട് മൂന്നിന് നാഗമ്പടം മൈതാനിയില്‍ നിന്ന് പ്രകടനം. തിരുനക്കര മൈതാനിയില്‍ പൊതുസമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ബി. സുബാഷ് ബോസ് അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, സുരേഷ് കുറുപ്പ്, സി.കെ. ആശ എന്നിവര്‍ മുഖ്യാതിഥികളാകും. ബിജെപി ദേശീയ എക്സി. അംഗം വി. മുരളീധരന് മുഖ്യപ്രഭാഷണം നടത്തും.
31ന് രാവിലെ ഒമ്പതിന് ഹിന്ദുമതപാഠശാലാ ഹാളില്‍ പ്രതിനിധി സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. മുന്‍ എംഎല്‍എ വി. ദിനകരന് മുഖ്യാതിഥിയാകും. വനിതാ സമ്മേളനം കെഎംഎസ്എസ് സംസ്ഥാന പ്രസിഡന്റ് ബി. സുബാഷ് ബോസ് ഉദ്ഘാടനം ചെയ്യും. വനിതാവേദി സംസ്ഥാന പ്രസിഡന്റ് ഡോ. പ്രമീള മഹേഷ് അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ബി. സുബാഷ് ബോസ് ആറ്റുകാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്, സ്വാഗതസംഘം ചെയര്മാന് കെ.വി. പത്മനാഭന്, സംസ്ഥാന ട്രഷറര്‍ സി.എ. വേലായുധന്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.വി. ഷാജിമോന്‍, വര്‍ക്കിങ് ചെയര്മാന് കെ.ടി. വേണു, കണ്‍വീനര്‍ സനീഷ് ഗോപി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: