പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് തകര്‍ച്ച. ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്സ് സ്കോര്‍ 286നു മറുപടിയായി രണ്ടാം ദിവസം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സില്‍.
വെര്‍നോണ്‍ ഫിലാന്‍ഡറുടെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല ലങ്കയ്ക്ക്. ഫിലാന്‍ഡര്‍ മൂന്നു വിക്കറ്റെടുത്തു. കെയ്ല്‍ അബോട്ട് രണ്ടും, കാഗിസൊ റബഡ, കേശവ് മഹാരാജ് എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു. 43 റണ്‍സുമായി പുറത്താകാതെ നില്ക്കുന്ന ധനഞ്ജയ ഡിസില്വയില് ലങ്കയുടെ പ്രതീക്ഷ. നായകന് ഏയ്ഞ്ചലോ മാത്യൂസ് (39), ദിനേശ് ചണ്ഡിമല്‍ (28), രംഗന ഹെറാത്ത് (24), കൗശല്‍ സില്‍വ (16) എന്നിവരും രണ്ടക്കം കണ്ടു.
നേരത്തെ, ആറിന് 267 എന്ന നിലയില്‍ ഇന്നലെ ബാറ്റിങ് തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് വേഗത്തില്‍ അവസാനിച്ചു. അഞ്ചു വിക്കറ്റെടുത്ത സുരംഗ ലക്മല്‍ തിളങ്ങി. നുവാന്‍ പ്രദീപ്, രംഗന ഹെറാത്ത് എന്നിവര്‍ക്ക് രണ്ടു വീതം വിക്കറ്റ്. 63 റണ്‍സെടുത്ത ജെ.പി. ഡുമിനി ടോപ് സ്കോറര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: