ചങ്ങനാശേരി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ചങ്ങനാശേരി നഗരസഭ ശുചിത്വ നഗരമായി മാറ്റുന്നതിന് സര്‍വ്വകക്ഷിയോഗം വിളിക്കച്ച് ഫാത്തിമാപുരത്തെ ഡംബിംഗ് യാര്‍ഡില്‍നിന്നുള്ള മാലിന്യം ളായിക്കാട് ഭാഗത്ത് പാടശേഖരങ്ങളില്‍ നിക്ഷേപിക്കുന്ന കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ ബി.ജെ.പി പ്രതിനിധി എം.എസ്. വിശ്വനാഥന് എതിര്‍പ്പ് രേഖപ്പെടുത്തുകയും പ്രതിഷേധം യോഗത്തില്‍ അറിയിക്കുകയും ചെയ്തു.
ഡംബിംഗ് യാര്‍ഡിലെ മാലിന്യം ളായിക്കാട് ഭാഗത്തെ പാടശേഖരങ്ങളില്‍ നിക്ഷേപിക്കുന്നതിന് തീരുമാനമെടുത്തതായി വാസ്തവവിരുദ്ധമായി പറയുന്നതില്‍ ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ഈ കാര്യത്തില്‍ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. വികസനകാര്യങ്ങളില്‍ ബിജെപി എതിരല്ല. യോഗത്തില്‍ ചര്‍ച്ച ചെയ്യാത്ത കാര്യം തീരുമാനമായി വന്നതിനെതുടര്‍ന്ന് ബിജെപി മണ്ഡലം കമ്മറ്റി പ്രസിഡന്റ് എം. എസ്. വിശ്വനാഥന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേരുകയും നഗരസഭയുടെ ഭാഗത്തുനിന്നും തെറ്റായ നടപടികള്‍ ഉണ്ടായാല്‍ എന്തുവിലകൊടുത്തും എതിര്‍ക്കുമെന്നും ബിജെപി അറിയിച്ചു. യോഗത്തില്‍ പ്രൊഫ. പി.കെ.ബാലകൃഷ്ണകുറുപ്പ്, എം. ബി. രാജഗോപാല്‍, എന്‍. പി. കൃഷ്ണകുമാര്‍, പി. ജി.രാജ്മോഹന്‍, പി.പി.ധീരസിംഹന്‍, എ.മനോജ്,പി.സുരേന്ദ്രനാഥ്, അഡ്വ.സോണി ജേക്കബ്, കൗണ്‍സിലര്‍മാരായ പ്രസന്നകുമാരി, ബിന്ദുവിജയകുമാര്‍, രമാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: