തിരുവനന്തപുരം: അവശവിഭാഗങ്ങളിലും പിന്നാക്കവിഭാഗങ്ങളിലുംപെട്ട ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസാവകാശനിയമം വിഭാവനം ചെയ്യുന്നതരത്തിലുളള പ്രാഥമിക വിദ്യാലയങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ സംസ്ഥാന ബാലവകാശസംരക്ഷണ കമ്മീഷന് നിര്‍ദ്ദേശിച്ചു.
പട്ടിക വര്‍ഗവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം വകുപ്പുകളുടെ സെക്രട്ടറിമാര്‍, പഞ്ചായത്ത്, പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്റ്റര്‍മാര്‍ എന്നിവര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇതുവരെ നടത്തിയ സ്കൂള്‍ മാപ്പിങില്‍ ഉള്‍പ്പെടാത്ത പ്രദേശങ്ങള്‍ ഇനിയുമുണ്ടെങ്കില്‍ അവ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം. നിയമാനുസൃതമായി സ്കൂള്‍ നിലവില്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ അടിയന്തരമായി വിദ്യാലയം ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: