വടകര: മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ പേരില്‍ യുവതിക്കു വന്ന ഫോണ്‍ സന്ദേശത്തെ തുടര്‍ ന്ന് മൊബൈല്‍ ഫോണിനു ബുക്ക് ചെയ്തപ്പോള്‍ ലഭിച്ച ത് ലോഹത്തകിട് വടകര അഴിത്തല സ്വദേശിനിയായ അഴീക്കല്‍ സഫീറക്കാണ് ബിസിനസ് പാര്‍സല്‍ വിത്ത് കേഷ് ഓണ്ഡെലിവ റിയായി മൊബൈല്‍ ഫോ ണിനു പകരം ലോഹത്ത കിട് ലഭിച്ചത്. രണ്ടാഴ്ച മുമ്പാണ് സഫീറക്ക് മള്‍ട്ടി നാഷനല്‍ കമ്പനിയുടെ പ്രതിനിധിയെന്ന പേരില്‍ ഒരു യുവതി ഫോണില്‍ വിളിച്ചത്. സാംസങ് കമ്പനി യുടെ എസ് 7 മൊബൈല്‍ ഫോണിന് 14,750 വില വരുമെന്നും ഫോണ്‍ മുഖേ ന ഇപ്പോള്‍ ബുക്ക് ചെയ് താല് 3,250 രൂപക്ക് ലഭിക്കു മെന്നുമായിരുന്നു മറുവശ ത്ത് നിന്ന് സന്ദേശം ലഭിച്ച ത്. ഇതു പ്രകാരം അപ്പോള്‍ തന്നെ യുവതി മൊബൈല്‍ ഫോണിന് ബുക്ക് ചെയ്തു. പോസ്റ്റോഫീസ് വഴി കേഷ് ഓണ്‍ ഡെലിവറിയായി ചൊവ്വാഴ്ച ഉച്ചയോടെയാണ് വീട്ടില്‍ പാര്‍സല്‍ എത്തി യത്. പണം നല്‍കിയതിനു ശേഷം യുവതി പാഴ്സല്‍ പൊട്ടിച്ചു നോക്കിയപ്പോ ഴാണ് മൊബൈല്‍ ഫോണി നു പകരം തനിക്ക് ലഭിച്ചത് വെറും ലോഹത്തകിടെന്ന് അറിഞ്ഞത്. അപ്പോള്‍ ത ന്നെ പോസ്റ്റ്മാനെ ബന്ധപ്പെ ട്ടെങ്കിലും തങ്ങള്‍ക്ക് ഇക്കാ ര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. ഉടന്‍ തന്നെ ഭര് ത്താവ് നൗഷാദിനോടൊപ്പം വടകര പൊലിസ് സ്റ്റേഷനി ല്‍ പരാതിയുമായി എത്തി യെങ്കിലും അവരും കൈമ ലര്ത്തുകയായിരുന്നുവ വെന്നാണ് യുവതി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: