കോഴിക്കോട്: പുരോഗതി യുടെ പേരില്‍ പ്രപഞ്ചതാളം ലംഘിക്കപ്പെടരുതെന്നും അടിസ്ഥാനപരമായ പ്രകൃതി സ്നേഹം ഉണര്‍ത്തി എടുക്കണ മെന്നും സംബോധ് ഫൗണ്ടേഷ ന് പരമാചാര്യന് സ്വാമി ബോധാനന്ദ സരസ്വതി അഭി പ്രായപ്പെട്ടു. ഋഷിവിഷന്‍ പരിപാടികളുടെ ഭാഗമായി നടത്തിയ പ്ലാസ്റ്റിക്ക് നിര്മ്മാ ര്‍ജ്ജന യജ്ഞത്തില്‍ സംസാ രിക്കുകയായിരുന്നു അദ്ദേഹം. ഉത്പാദനവും ഉപഭോഗവും പുരോഗമിക്കുംതോറും മാലി ന്യങ്ങള്‍ അനിവാര്യമാ കുന്നു. ഈ മാലിന്യങ്ങളെ സംസ്ക്ക രിച്ച് ആരോഗ്യകരമാക്കി മാറ്റിയെടുക്കാന്‍ ഓരോരു ത്തരും ഉത്തരവാദിത്തമെടുക്കണം. പ്ലാസ്റ്റിക്ക് പോലുള്ള മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യുന്നതിന് നിരുപദ്രവകരമായ രീതികള്‍ ഗവേഷണാടിസ്ഥാനത്തില്‍ കണ്ടെത്തണം. മനുഷ്യന് മറ്റു ജീവി വ്യവസ്ഥയെ അതിരുകടന്ന് അതിലംഘിക്കാന്‍ അനുവാദമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാറോപ്പടി ബോധാനന്ദാശ്രമപരിസരത്തെ റോഡിലുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സ്വാമിയും മറ്റ് സേവകരും രണ്ടു മണിക്കൂറോളം സമയമെടുത്ത് ശുചീകരിച്ചു. സംബോധ് ഫൗണ്ടേഷന്റെ ഋഷിവിഷന്‍ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് വേദാന്തവും ശാസ്ത്രവും എന്ന വിഷയത്തില്‍ കഴിഞ്ഞദിവസം സ്വാമി പ്രഭാഷണം നടത്തി. മനുഷ്യനിലെ സാധ്യതകളെ അതിന്റെ പൂര്‍ണ്ണതയില്‍ പ്രയോജനപ്പെടുത്താന്‍ ശാസ്ത്രവും വേദാന്തവും കൈകോര്‍ക്കണമെന്ന് സ്വാമി ബോധാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. ശാസ്ത്രം മനുഷ്യന് ഭൗതിക സൗകര്യങ്ങള്‍ അനവധി നല്‍കുന്നുണ്ടെങ്കിലും സംതൃപ്തിയും ശാന്തിയും നിറഞ്ഞ സുഖം പ്രദാനം ചെയ്യാന്‍ പര്യാപ്തമല്ല.
ശാസ്ത്രജ്ഞന്മാര് മുന്‍വിധികളില്ലാതെ വേദാന്തം പഠിക്കാന്‍ തയ്യാറാവണം. ഗുഹയില്‍ കണ്ണടച്ചിരുന്ന് മാത്രം സാക്ഷാത്ക്കരിക്കേണ്ടതാണ് വേദാന്തദര്ശനമെന്ന ചിന്ത ശരിയല്ല. ചടുലമായ കര്‍മ്മ മധ്യത്തില്‍ അകര്‍മ്മ ആത്മതത്വം ബോധിക്കാന്‍ ഉത്സാഹിക്കണമെന്ന ആഹ്വാനം ഭഗവദ് ഗീതയിലുണ്ട്. അദ്ദേഹം പറഞ്ഞു.
സംബോധ് ഫൗണ്ടേഷന് മുഖ്യാചാര്യന്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പ്രസംഗം പരിഭാഷപ്പെടുത്തി. സംബോധ് ഫൗണ്ടേഷന് കോഴിക്കോട് പ്രസിഡണ്ട് ഡോ. വിറ്റല്‍ദാസ് റാവു അദ്ധ്യക്ഷത വഹിച്ചു. സുദേവ് എടമന സ്വാമിയെ പരിചയപ്പെടുത്തി. റണ്‍ സംബോധ് റണ്‍ – കൂട്ട ഓട്ടത്തിലും സ്വാമി യുവജനങ്ങള്‍ക്കൊപ്പം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: