തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ സിപിഎം മുതിര്‍ന്ന നേതാവും ഭരണപരിഷ്കരണ കമ്മീഷന് ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി എം.എം.മണി.
അഞ്ചേരി ബേബി കൊല്ലപ്പെടുമ്പോള്‍ വി.എസ് പാര്‍ട്ടി സെക്രട്ടറിയായിരുന്നു. കേസില്‍ വി.എസിന് പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. ഇടുക്കിയില്‍ നടന്ന ഒരു സംഭവത്തില്‍ വി.എസിന് പങ്കുണ്ടെന്ന് എങ്ങനെയാണ് പറയുക എന്നും മണി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും മന്ത്രിയായപ്പോഴും താന്‍ അഞ്ചേരി ബേബി വധ കേസില്‍ പ്രതിയാണ്. കേസ് തള്ളാനാണ് ഹൈകോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ തല്‍സ്ഥിതി തന്നെയാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: