ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ച കേസില്‍ കൊടക് മഹീന്ദ്ര ബാങ്ക് മാനേജര്‍ അറസ്റ്റില്‍. കൊടക് മഹീന്ദ്ര ബാങ്കിന്റെ കെ.ജി. മാര്‍ഗ് ശാഖ മാനേജരെയാണ് ആദായനികുതി വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം അറസ്റ്റ് ചെയ്തത്. പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളിലുള്ള കള്ളപ്പണം കമ്മിഷന് വ്യവസ്ഥയില്‍ പുതിയ നോട്ടുകളാക്കി മാറ്റി നല്‍കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്.
കൊല്‍ക്കത്ത ആസ്ഥാനമായ ബിസിനസുകാരന് പരസ് മാള്‍ ലോധ, ദല്‍ഹി ആസ്ഥാനമായ അഭിഭാഷകന് രോഹിത് ടന്ഡന് എന്നിവരെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രമേശ് ചന്ദ്, രാജ് കുമാര്‍ എന്നീ പേരുകളിലെ ഒമ്പത് വ്യാജ അക്കൗണ്ടുകളിലായി 34 കോടി രൂപയുടെ കള്ളനോട്ടുകള്‍ ഇരുവരും ചേര്‍ന്ന് മാറ്റിയെടുത്തിരുന്നു.
പുതിയ 500, 2000 നോട്ടുകളായാണ് പണം മാറ്റിയെടുത്തത്. ഇവരെ സഹായിച്ചത് കൊടക് മഹീന്ദ്ര ബാങ്ക് മാനേജര്‍ ആയിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. എന്നാല്‍, വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്ന ആരോപണം നിഷേധിച്ച കൊടക് മഹീന്ദ്ര ബാങ്ക് അധികൃതര്‍, അന്വേഷണ ഏജന്‍സിയോട് പൂര്‍ണമായി സഹകരിക്കുമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: