ശ്രീനഗര്‍: വിഘടനവാദി നേതാവ് മസ്രത് അലം ഭട്ടിനെ മോചിതനാക്കാന്‍ കശ്മീര്‍ ഹൈക്കോടതിയുടെ ഉത്തരവ്. ഇതു സംബന്ധിച്ച വിഷയത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.
പബ്ലിക്ക് സേഫ്റ്റി ആക്ട് പ്രകാരമാണ് കോടതി ഇയാളുടെ തടവ് ശിക്ഷ റദ്ദാക്കിയത്. നിലവില്‍ കശ്മീരിലെ കത്തുവയില്‍ തടവില്‍ കഴിയുകയാണ് മസ്രത് അലം.
വിഘടവാദി നേതാവ് സെയ്ദ് അലി ഗിലാനിയുടെ അടുത്ത അനുയായിയാണ് മസ്രത്. 2010ല്‍ 120 പേരുടെ മരണത്തിനിടയാക്കിയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിന് മസ്രത് ആറ് വര്‍ഷമായി തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: