ന്യൂദല്‍ഹി: സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ ഏറ്റുമുട്ടല്‍ പരിഹരിക്കാന്‍ ഹൈക്കമാന്റ് ഇടപെടുന്നു. പരസ്യ പ്രസ്താവനകള്‍ ഹൈക്കമാന്റ് വിലക്കി. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് നീങ്ങിയതോടെയാണ് നേതാക്കള്‍ക്ക് താക്കീതുമായി ഹൈക്കമാന്റ് രംഗത്ത് എത്തിയത്.
ഹൈക്കമാന്റ് അംഗീകരിച്ച ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെയാണ് ഗ്രൂപ്പ് പോര് പല തലങ്ങളിലേക്ക് തിരിഞ്ഞത്. ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയില്‍ എ ഗ്രൂപ്പിനുണ്ടായ പരാതിക്ക്പിന്നാലെ മുരളീധരന്റെ വിമര്‍ശനവും രാജ്മോഹന്‍ ഉണ്ണിത്താനുമായി ഉണ്ടയ ഏറ്റുമുട്ടലും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് പറഞ്ഞു.
സംസ്ഥാനത്തെ സ്ഥിതിഗതികളില്‍ വേദനയുണ്ടായെന്നും ഇത് സംസ്ഥാന കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കിയെന്നും എ.കെ ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: