ചേര്‍ത്തല: പാലിന് ന്യായവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷീരകര്‍ഷക സമിതി പ്രക്ഷോഭത്തിലേക്ക്. മൂന്ന് വര്‍ഷം മുന്‍പ് നിശ്ചയിച്ച വിലയാണ് സംഘങ്ങള്‍ ഇപ്പോഴും നല്‍കുന്നതെന്നും ക്ഷീരകര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചിട്ടുള്ള സംഘങ്ങള്‍ കര്‍ഷകരെ ദ്രോഹിക്കുന്ന സമീപനമാണ് പിന്തുടരുന്നതെന്നും പ്രസിഡന്റ് സി.വി. ദേവസ്യ, സെക്രട്ടറി പി.ആര്. ഷാജി, കെ.ഡി ബാബു, യു. ഭുവനേന്ദ്രനാഥ്, കെ.ജി. രംഗരാജ്, വി.പി. ധനപാല്‍ എന്നിവര്‍ പറഞ്ഞു.
അശാസ്ത്രീയമായ സംഭരണ ചാര്‍ട്ട് പുനര്‍നിര്‍ണയിക്കുക, കാലിത്തീറ്റ വിലയുടെ അന്‍പത് ശതമാനം സബ്സിഡി നല്‍കുക, കന്നുകുട്ടി പരിപാലന പദ്ധതി പുനസ്ഥാപിക്കുക, ക്ഷീരവികസനവകുപ്പ്, മൃഗസംരക്ഷണവകുപ്പ്, ത്രിതല പഞ്ചായത്ത് എന്നിവയിലൂടെ നടപ്പാക്കുന്ന ആനുകൂല്യങ്ങള്‍ അര്‍ഹരായ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, കര്‍ഷകരെയും കന്നുകാലികളെയും സൗജന്യ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തുക, 55 വയസ്പൂര്ത്തിയാക്കിയ മുഴുവന്‍ ക്ഷീരകര്‍ഷകര്‍ക്കും പ്രതിമാസം 3,000 രൂപ പെന്ഷന് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മില്‍മ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന് മുന്നില്‍ ഉപരോധ സമരം നടത്തുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: