കോട്ടയം: ശബരിമല വനത്തിലെ വനവാസി സഹോദരങ്ങളെ സംരക്ഷിക്കാന്‍ തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ്. ബിജു ആവശ്യപ്പെട്ടു.
കാണിക്കയും വഴിപാടും മറ്റിനങ്ങളിലുമായി 800 കോടിയിലധികം രൂപ ദേവസ്വം ഫണ്ടിലെത്തുന്നുണ്ട്. എന്നാല്‍ ശബരിമലയുടെ പരിപാലകരും, പൂര്‍വ്വകാല സംരക്ഷകരുമായ വനവാസി സഹോദരങ്ങള്‍ കൊടും പട്ടിണിയിലാണ്. ഇത് മനസ്സാക്ഷി മരവിച്ചിട്ടില്ലാത്തവരെ ദുഖത്തിലാഴ്ത്തുന്നതാണ്.
ശബരിമലയുടെ യഥാര്‍ത്ഥ സംരക്ഷകരായ വനവാസികളുടെ ആചാരങ്ങളും, അവകാശങ്ങളും കവര്‍ന്നെടുത്ത അധികാരനേതൃത്വങ്ങള്, വനത്തിനുള്ളിലെ ചെറ്റക്കുടികളില്‍ വനവാസികളെ തള്ളിയിരിക്കുകയാണെന്ന് ബിജു കുറ്റപ്പെടുത്തി.
വരുമാന വര്‍ദ്ധനവിന് ശബരിമല പൂങ്കാവനത്തിലെ മുക്കിലും മൂലയിലും നൂറ് കണക്കിന് കാണിക്കവഞ്ചികളാണ് ദേവസ്വം ബോര്‍ഡ് വയ്ക്കുന്നത്. ഒരു കാണിക്കവഞ്ചി വനവാസി സഹോദരന്മാരുടെ സംരക്ഷണത്തിനായി സന്നിധാനത്ത് സ്ഥാപിക്കണമെന്ന് ഹിന്ദുഐക്യവേദി നേതാവ് ആവശ്യപ്പെട്ടു.
കച്ചവട മാഫിയകള്‍ക്ക് ശബരിമല സന്നിധാനം തുറന്നിട്ടിരിക്കുന്ന ദേവസ്വം ബോര്‍ഡ് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കുടിവെള്ളവും, അന്നദാനവും ലഭ്യമാക്കുന്ന കാര്യത്തില്‍ തികഞ്ഞ പരാജയമാണ്. റേഷനരിക്ക് പോലും വകയില്ലാത്തവരായി വനവാസികള്‍ നരകിക്കുമ്പോള്‍ കോടികള്‍ ധൂര്‍ത്തടിക്കുന്ന ഉദ്യോഗസ്ഥ രാജാണ് ശബരിമലയില്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: