ന്യൂദല്‍ഹി: ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ അഗ്നി 5 പരീക്ഷിച്ചതിനെതിരെ രംഗത്തെത്തിയ ചൈനക്ക് മറുപടിയുമായി ഇന്ത്യ. ഇന്ത്യയുടെ പരീക്ഷണങ്ങള്‍ ഏതെങ്കിലും രാജ്യത്തെ ലക്ഷ്യമിട്ടല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും പാലിച്ചാണ് പരീക്ഷണം നടത്തിയത്. ഇത് മറ്റുള്ളവരും പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. തന്ത്രപരമായ മേഖലയിലെ ഇന്ത്യയുടെ സ്വയംപര്യാപ്തതയും വളര്‍ച്ചയും ഇന്ത്യയെ സ്ഥിരതയിലേക്ക് നയിച്ചതായും അദ്ദഹം ചൂണ്ടിക്കാട്ടി.
ആണവായുധം വഹിക്കാന്‍ ശേഷിയുള്ള അഗ്നി 5 യുഎന്‍ ചട്ടങ്ങള്‍ പാലിക്കുന്നതും ദക്ഷിണേഷ്യയിലെ സന്തുലിതാവസ്ഥ മാനിക്കുന്നതാണെന്നും പ്രതീക്ഷിക്കുന്നതായി ചൈന പ്രതികരിച്ചിരുന്നു. ഇന്ത്യ ആണവ മിസൈല്‍ നിര്‍മ്മിക്കുന്നതിന് യുഎന്‍ രക്ഷാസമിതിക്ക് വ്യക്തമായ നിബന്ധനകളുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി. ഇതിനുള്ള മറുപടിയാണ് ഇന്ത്യ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: