പീരുമേട്: വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ മണ്ഡലപൂജ കഴിഞ്ഞിട്ടും തീര്‍ത്ഥാടകര്‍ക്ക് വേണ്ടി പണിയുന്ന ശൗചാലയത്തിന്റെ ജോലികള്‍ പൂര്‍ത്തിയാകാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തില്‍. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സീസണ് തുടങ്ങുന്നതിന് ഒരുമാസം മുമ്പ് വിവിധ കാര്യങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് ഒരുക്കുന്നതിനുള്ള തീരുമാനം എടുത്തതാണ്. എന്നാല്‍ തീര്‍ത്ഥാടന കാലം അവസാനിക്കാറായപ്പോഴാണ് പഞ്ചായത്ത് പ്രാരംഭ നടപടികള്‍ക്ക് തുടക്കം കുറിക്കുന്നത്.
നിലവില്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ശൗചാലയം ഉള്ളപ്പോഴാണ് 300 മീറ്റര്‍ മാറി ദേശീയപാതയോരത്ത് പുതിയ ശൗചാലയം പണിതീര്‍ക്കുന്നത്. ഇതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു.
എന്നാല്‍ ദിവസേന ആയിരക്കണക്കിന് ഭക്തര്‍ സന്നിദാനത്തേയ്ക്ക് പോകുന്ന ഇടത്താവളത്തില്‍ പഞ്ചായത്ത് ഇപ്പോഴാണ് ശൗചാലയം പണി തുടങ്ങിയത്. ദേശീയ പാതയോരത്തെ ശൗചാലയം നിര്‍മ്മിക്കുന്നത് ചില മെമ്പര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും താല്പര്യപ്രകാരമാണെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: