തിരുവനന്തപുരം: നോട്ടു പ്രതിസന്ധിയുടെ പേരില്‍ കള്ളപ്പണക്കാരേയും ശതകോടീശ്വരന്മാരേയും സംരക്ഷിക്കാന്‍ ചങ്ങല തീര്‍ക്കുന്ന ഇടതുമുന്നണി, ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരേയും സാധാരണക്കാരേയും വെല്ലുവിളിക്കുകയാണെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന് അഭിപ്രായപ്പെട്ടു. നവംബര്‍ 8ന് ശേഷം കള്ളപ്പണക്കാര്‍ക്ക് മാത്രമാണ് പ്രയാസം നേരിടേണ്ടിവന്നിട്ടുള്ളത്.
ഉറവിടം വെളിപ്പെടുത്തി ഡിസംബര്‍ 30വരെ സഹകരണ സ്ഥാപനങ്ങളടക്കമുള്ളവര്ക്ക് നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാനും പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനും കഴിയുമെന്നിരിക്കെ താല്‍ക്കാലികമായി ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാതെ മന്ത്രിമാരടക്കമുള്ളവര്‍ സമരത്തിനിറങ്ങുകയാണ്. സഹകരണ മേഖലയ്ക്കുവേണ്ടി നിയമസഭയില്‍ ഒന്നിച്ചവര്‍ മനുഷ്യച്ചങ്ങലയിലും ഒന്നിക്കുമോ എന്ന് വ്യക്തമാക്കണം.
റേഷന്‍ വിതരണം അട്ടിമറിച്ചും പിഎസ്സി അവസര പട്ടികയില്‍ ഇടം നേടിയവരെ വഞ്ചിച്ചും ജനജീവിതം ദുഷ്ക്കരമാക്കിയതിന്റെ ഉത്തരവാദിത്വത്തില്‍നിന്നും ഇടത്-വലത് മുന്നണികള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും പുഞ്ചക്കരി സുരേന്ദ്രന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: