ചെന്നൈ: എഐഎഡിഎംകെ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം ഇന്ന് നടക്കാനിരിക്കെ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ സംഘര്‍ഷം. രാജ്യസഭാംഗവും എഐഎഡിഎംകെ പാര്‍ട്ടി വിമത നേതാവുമായ ശശികല പുഷ്പയുടെ അഭിഭാഷകരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയതായിരുന്നു ശശികലയും അനുയായികളും. നേതൃത്വത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് ശശികല പുഷ്പ. എഐഎഡിഎംകെ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഇന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാനിരിക്കെയാണ് പാര്‍ട്ടി അണികളും ശശികല.
പുഷ്പയുടെ ആളുകളും പാര്‍ട്ടി ആസ്ഥാനത്തിനു മുന്നില്‍ ഏറ്റുമുട്ടിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പാര്‍ട്ടി മന്ദിരത്തിലേക്ക് ശശികല പുഷ്പയുടെ ആളുകള്‍ പ്രവേശിച്ചതോടെ സംഘര്‍ഷം ഉടലെടുത്തു. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ അഭാവം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ എതിര്‍പ്പ് അറിയിച്ചത്. സംഘര്‍ഷം നടക്കുന്ന സമയം ശശികല പുഷ്പ കാറിനകത്ത് ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: