കായണ്ണ: കായണ്ണബസാറിലും പരിസരത്തും മോഷണം വ്യാപകമാകുന്നു. പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും എങ്ങുമെത്തിയില്ല. നാട്ടുകാര്‍ സ്ക്വാഡ് രൂപീകരിച്ച് കാവല്നില്ക്കാന് തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി ജയ വിഹാറില്‍ ജയലക്ഷ്മിയുടെ വീട്ടില്‍ നിന്ന് അഞ്ച് പവന് സ്വര്‍ണ്ണവും പതിനായിരം രൂപയും തൊട്ടടുത്ത വീടായ പുല്പറ സലാമിന്റെ വീട്ടില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ക്കാര്‍ സര്‍വ്വീസ് രേഖകള്‍ എന്നിവയും മോഷണം പോയി. പുല്പറ മുഹമ്മദലിയുടെ വീട് കുത്തിതുറന്നു. ഈ മുന്ന് വീടുകളിലുള്ളവരും ബന്ധുക്കളുടെ കല്യാണത്തിന് പോയപ്പോഴാണ് സംഭവം.
പേരാമ്പ്ര പൊലീസ് കേസ് റജീസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും മുന്നോട്ടുപോയില്ല. പരേതനായ പി.സി. രാധാകൃഷ്ണന് ഉല്ലാസപുരം സന്തോഷ്, എന്നിവരുടെ വീടുകളിലും രണ്ട് മാസം മുന്‍പ് മോഷണം നടന്നിരുന്നു. പോലിസ് പെട്രോളിങ്ങ് അവിശ്യപ്പെട്ടങ്കിലും നാട്ടുകാരാണ് സ്ക്വാഡ് രൂപീകരിച്ച് പെട്രോളിംഗ് നടത്തുന്നത്. ഇതിനിടയില്‍, സലാമിന്റെ വീട്ടില്‍ നിന്ന് നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീടിന്റെ പിറകില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. പോലീസ് അനാസ്ഥക്കെതിരെ നാട്ടുകാര്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടയുള്ള സമരപരിപാടിയും ഒരുങ്ങുകയാണ്.
കായണ്ണബസാറിലെ നിരന്തരമായി നടക്കുന്ന മോഷണങ്ങള്‍ക്കെതിരെ പ്രെട്രോളിങ്ങ് ശക്തമാക്കണമെന്ന് ബിജെപി കായണ്ണ പഞ്ചായത്ത് കമ്മറ്റി ആവിശ്യപ്പെട്ടു. പി.സി. ബാലന് അദ്ധ്യക്ഷതവഹിച്ചു. സി. പ്രകാശന്, സുനിഷ് പുതുകുടി, വി. ബാബു, ശശി കേളോത്ത്, എന്‍.കെ ഗോപി. ലിജിഷ, നിധിന് രാജ് കെ.പി, അനുപ് തണ്ടോറ, എ.സി. അശ്വന്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: