മുംബൈ: മുംബൈ സ്ഫോടനപരമ്പര കേസിലെ പ്രതികളില്‍ ഒരാളായ റൂബിന സുലൈമാന്‍ മേമന്റെ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി.1993ലെ ഭീകരാക്രമണക്കസില് ശിക്ഷിക്കപ്പെട്ട റൂബിന മുഖ്യപ്രതികളില്‍ ഒരാളായ ടൈഗര്‍ മേമന്റെ സഹോദരന്റെ ഭാര്യയാണ്. തന്നെ തത്ക്കാലത്തേക്ക് വിട്ടയക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്.
ഭീകരപ്രവര്‍ത്തനത്തിന് റൂബിനയെ ടാഡ കോടതി ശിക്ഷിച്ചതാണ്. അവരെ വിട്ടയക്കാന്‍ നിര്‍വ്വാഹമില്ല. ജസ്റ്റീസ് വികെ തഹില്‍രമണി, എഎം ബദര്‍ എന്നിവര്‍ വ്യക്തമാക്കി. 93ലെ സ്ഫോടനത്തില്‍ 257 പേരാണ് മരിച്ചത്. എഴുനൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. 2006ലാണ് റൂബിനിയെയും മറ്റും മൂന്നു കുടുബാംഗങ്ങളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
തെളിവുകളുടെ അഭാവത്തില്‍ ഭര്‍ത്താവ് സുലൈമാനെ വിട്ടയച്ചിരുന്നു. ഭര്തൃസഹോദരന് യാക്കൂബ് മേമനെ തൂക്കിലേറ്റിയിരുന്നു.പൂനെ യെര്‍വാദ ജയിലിലാണ് റൂബിന. തത്ക്കാലത്തേക്ക് ജയില്‍മോചനം തേടി അവര്‍ 2015 ജനുവരി22ന് ഹര്‍ജി നല്‍കിയിരുന്നു. അത് 2016 ജനുവരിയല്‍ തള്ളി. അപ്പീല്‍ ഈ വര്‍ഷം മെയിലും തള്ളി. തുടര്‍ന്ന് ഹൈക്കോടതിയില്‍ വീണ്ടും നല്കിയ ഹര്‍ജിയാണ് ഇപ്പോള്‍ തള്ളിയത്. ഇവര്‍ക്ക് ഒപ്പം ശിക്ഷിച്ച മൂന്നുപേരെ അവധി നല്കി അയച്ചു. ഈ സാഹചര്യത്തില്‍ റൂബനിക്കും അവധി വേണമെന്നായിരുന്നു ഹര്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: