ചെങ്ങന്നൂര്‍: കഴിഞ്ഞ ദിവസം മാളികപ്പുറത്തുണ്ടായ അപകടത്തിനു കാരണം ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും അശ്രദ്ധയുമാണന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ശബരിഗിരി വിഭാഗ് ആരോപിച്ചു.
ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഈ സംഭവത്തിന് ഉത്തരവാദികളാണ്. അറവുമാടുകള്‍ക്കു നല്കുന്ന പരിഗണന പോലും ഭക്തരെ നിയന്ത്രിക്കുന്ന പോലീസും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും അയ്യപ്പന്മാര്ക്കു നല്‍കുന്നില്ല.
പരസ്പരം പോരാടിക്കൊണ്ടിരിക്കുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം മന്ത്രിയും പോരാട്ടങ്ങള്‍ അവസാനിപ്പിച്ച് ഭക്തരുടെ സുരക്ഷയ്ക്കും ദര്‍ശനത്തിന് വേണ്ട സൗകര്യങ്ങളും ഒരുക്കണം. ഇല്ലെങ്കില്‍ മകരവിളക്കു കാലത്ത് ഇതിലും ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടകുമെന്നും അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ദേവസ്വം ബോര്‍ഡും സര്‍ക്കാരും നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
വിഭാഗ് പ്രസിഡന്റ് ഹരികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. ചന്ദ്രന്, സന്തോഷ് കുമാര്‍, രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: