കളമശേരി: ഏലൂര്‍ നഗരസഭ പരിധിയിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എറ്റര്‍പ്രൈസസ് ലിമിറ്റഡ് എന്ന സ്ഥാപനം കെട്ടിട നികുതി കുടിശ്ശിക വരുത്തിയതിനാല്‍ റവന്യു റിക്കവറി, ജപ്തിയിലേയ്ക്ക് നീങ്ങാന്‍ തീരുമാനം. 28 ലക്ഷം രൂപയാണ് കുടിശ്ശികയായി നല്‍കാനുള്ളത്. 2013 മെയ് 13ന് ആരംഭിച്ച കെഎസ്ഐഇയില്‍ ചില തിരിമറികളെ സംബന്ധിച്ച് കസ്റ്റംസിനെതിരെ സിബിഐക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അഴിമതി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ പ്രവര്‍ത്തനം ശക്തമാക്കിയതിനെ തുടര്‍ന്ന് 150 വണ്ടികള്‍ പ്രതിദിനം വന്നിരുന്ന സ്ഥലത്ത് ഇപ്പോള്‍ 5 വാഹനങ്ങള്‍ മാത്രമാണ്് വരുന്നത്.
ഇതുമൂലം 15 സ്ഥിരം ജീവനക്കാര്‍ക്കും 48 കരാര്‍ തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടടപ്പെടുന്ന സ്ഥിതിയാണുള്ളത്. ചൈന, യുകെ, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നു വരെ ഇറക്കുമതി കണ്ടെയ്നര്‍ വന്ന് പോകുകയും കയറ്റുമതിക്കുള്ള വാഹനങ്ങളും ധാരാളം വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പൊതുമേഖലയെ തകര്‍ത്ത് സ്വകാര്യ മേഖലയിലേക്കാണ് ഈ കണ്ടെയ്നറുകള്‍ എത്തുന്നതെന്ന് കെഎസ്ഐഇ ജനറല്‍ മാനേജര്‍ അറിയിച്ചു.
ഏലൂര്‍ നഗരസഭയ്ക്ക് കൊടുത്തു തീര്‍ക്കാനുള്ള കെട്ടിട നികുതി ഒഴിവാക്കി കിട്ടുമോയെന്ന് സര്‍ക്കാരുമായി നാളിതുവരെ ചര്‍ച്ചയിലായിരുന്നു. അതിനാലാണ് സാവകാശം നല്‍കിയിട്ടും അടയ്ക്കാന്‍ കഴിയാതിരുന്നത്. എന്നാല്‍, വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം തുകയുടെ 5 % 2 ആഴ്ച്ചയ്ക്കുള്ളില്‍ അടയ്ക്കുമെന്നും ബാക്കി തുക തവണകളായി അടച്ചു തീര്‍ക്കാനും തീരുമാനമായതായി കെഎസ്ഐഇ ജനറല്‍ മാനേജര്‍ ജയരാജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: