അലഹബാദ്: അലഹബാദില്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തെത്തുടര്‍ന്നു വിദ്യാര്‍ഥികള്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. ആയിരത്തോളം വിദ്യാര്‍ത്ഥികളെ അറസ്റ്റ്ചെയ്തു.
പോലീസിന് നേരെ കല്ലെറിഞ്ഞ വിദ്യാര്‍ത്ഥികള്‍ ആറോളം വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ കാറും ഇതില്‍ ഉള്‍പ്പെടും. ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടു ദിവസത്തേക്ക് സര്‍വ്വകലാശാല അടച്ചു.
വേനല്‍ അവധി ആരംഭിക്കുന്നതോടെ ഹോസ്റ്റലുകള്‍ ഒഴിയണമെന്നു വി.സി ഡോ. എ.കെ. സിങ് ഉത്തരവിട്ടതാണ് സംഘര്‍ഷത്തിന് കാരണം. വി.സിയുടെ ഉത്തരവിനെതിരെ വിദ്യാര്‍ഥികള്‍ സംഘടിക്കുകയും 24 മണിക്കൂറോളം വി.സിയെ ഓഫിസില്‍ തടഞ്ഞു വയ്ക്കുകയും ചെയ്തു.
ഉത്തരവ് പിന്‍വലിക്കാതെ ഇദ്ദേഹത്തെ മോചിപ്പിക്കില്ലെന്നായിരുന്നു വിദ്യാര്‍ഥികളുടെ നിലപാട്. വ്യാഴാഴ്ച വൈകുന്നേരത്തോടെ ജില്ലാ ഭരണകൂടം നടപടികള്‍ ആരംഭിച്ചതോടെയാണ് സംഘര്‍ഷം ക്യാംപസിനു പുറത്തേക്കു വ്യാപിച്ചത്. വിദ്യാര്‍ത്ഥികളെ ബലംപ്രയോഗിച്ചു നീക്കം ചെയ്യാന്‍ പോലീസ് ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: