ഹൈദരാബാദ്; സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ അഞ്ചംഗ സംഘം മുത്തൂറ്റ് ബാങ്കിന്റെ ഹൈദരാബാദ് രാമചന്ദ്രപുരം ശാഖയില്‍ നിന്ന് പത്തു കോടി വരുന്ന 40 കിലോ സ്വര്‍ണ്ണം കവര്‍ന്നു.
ജീവനക്കാരും സെക്യൂരിറ്റി ഗാര്‍ഡും ഐഡി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടതോടെ ഇവര്‍ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി അകത്തു കടന്നു. തുടര്‍ന്ന് ലോക്കറിന്റെ താക്കോലുകള്‍ കൈവശപ്പെടുത്തി അവ തുറന്ന് 40 കിലോ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. സിറ്റി പോലീസ് കമ്മീഷണര്‍ സന്ദീപ് ശാണ്ഡില്യ പറഞ്ഞു. കറുത്ത മഹീന്ദ്ര സ്കോര്‍പ്പിയോയിലാണ് ഇവര്‍ എത്തിയത്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൊള്ളക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതരയോടെ യാണ് സംഭവം. സിബിഐ ഉദ്യോഗസ്ഥരാണെന്നും ലോക്കറുകളും രേഖകളും പരിശോധിക്കണമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സീനിയര്‍ ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ അത് അനുവദിക്കില്ലെന്ന് മാനേജര്‍ പറഞ്ഞപ്പോഴാണ് തോക്കു ചൂണ്ടി ഭീഷണി മുഴക്കിയത്.
തുടര്‍ന്ന് ലോക്കര്‍ താക്കോല്‍ കൈവശപ്പെടുത്തി അകത്തു കടന്ന് നാലു ബാഗുകളില്‍ സ്വര്‍ണ്ണം നിറച്ചു. ബാക്കി ഒരു ബെഡ് ഷീറ്റില്‍ പൊതിഞ്ഞുകെട്ടി കാറില്‍ രക്ഷപ്പെട്ടു. ബാങ്ക് ജീവനക്കാര്‍ പറയുന്നു. ഒരാള്‍ ട്രാഫിക് പോലീസിന്റെ വേഷമാണ് ധരിച്ചിരുന്നത്. അതേ സമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: