കൊച്ചി: കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സന്ദര്‍ശിച്ചു. സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവുമായി കേന്ദ്രമന്ത്രി ചര്‍ച്ചനടത്തി.
അടിസ്ഥാന സൗകര്യവികസനത്തില്‍ മറ്റ് വിമാനത്താവളങ്ങള്‍ക്ക് മാതൃകയാണ് സിയാലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മറ്റ് വിമാനത്താവളങ്ങള്‍ക്ക് പുതിയ ടെര്‍മിനലുകള്‍ നിര്‍മിക്കുമ്പോള്‍ ചെലവിടാവുന്ന തുകയെക്കുറിച്ച് എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചതുരശ്രമീറ്ററിന് 65,000 രൂപയാണ് അടിസ്ഥാന ചെലവായി നിര്‍ദേശിച്ചിട്ടുള്ളത്. ചതുരശ്രമീറ്ററിന് 62,000 രൂപ ചെലവിട്ട് സിയാല്‍ നിര്‍മിച്ച പുതിയ അന്താരാഷ്ട്ര ടെര്‍മിനലിനെ മാതൃകയാക്കിയാണ് മറ്റ് എയര്‍പോര്‍ട്ടുകള്‍ക്കായി അടിസ്ഥാന ചെലവ് നിശ്ചയിക്കല്‍ നടത്തിയിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം. ഷബീര്‍, എയര്‍പോര്‍ട്ട് അതോററ്റി ഓഫ് ഇന്ത്യ കൊച്ചി എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഡിക്രൂസ്, സിഐഎസ്എഫ് സീനിയര്‍ കമാന്‍ഡന്റ് എം.ശശികാന്ത് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: