നരിക്കുനി: മനുഷ്യന്റെ സമഗ്രമായ വികാസത്തിന് ഭഗവദ്ഗീത പ്രാപ്തിയേകുമെന്ന് സ്വാമി പരമാനന്ദപുരി അഭിപ്രായപ്പെട്ടു. നരിക്കുനിയില്‍ ധര്‍മ്മജാഗരണ വേദി സംഘടിപ്പിക്കുന്ന ഉത്തിഷ്ഠ ഭാരത പരിപാടിയില്‍ ആദ്യാത്മിക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മഹാത്മാ ഗാന്ധി, ബാലഗംഗാധര തിലകന്, സ്വാമി വിവേകാനന്ദന് തുടങ്ങിയവര്‍ക്ക് പ്രചോദനമായത് ഭഗവദ് ഗീതയായിരുന്നു. ഒരു മനുഷ്യന് ആത്മാവിനെ സ്വയം ഉയര്‍ത്തുകയാണെങ്കില്‍ അയാളുടെ മിത്രം അയാള്‍ തന്നെയാണ്. എന്നാല്‍ അയാള്‍ ആത്മാവിനെ തളര്‍ത്തുകയാണെങ്കില്‍ അയാളുടെ ശത്രു അയാള്‍ തന്നെയാണ്. കര്‍മ്മം അനുഷ്ഠിക്കുന്ന സമയത്ത് ഞാന്‍ എന്ന അഹങ്കാരബുദ്ധിയില്ലാതെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ കര്‍മ്മഫലം അനുഭവിക്കേണ്ടി വരില്ലെന്നും സ്വാമി പറഞ്ഞു. ടി.എന്‍. ഗോപാലന് അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന് അടിയോടി, ബാലകൃഷ്ന് നായര്‍ എന്നിവരെ ആദരിച്ചു. പി. ഹരിദാസന്, വിജയന് കുമ്മങ്ങോട്ട് എന്നിവര്‍ പങ്കെടുത്തു. രാവിലെ നടന്ന യുവസംഗമത്തില്‍ കൊല്ലം അമൃത ടെക്കിലെ വിനോദ്, ബാബുരാജ് ശര്‍മ്മ, ചെറുവാച്ചേരി രാധാകൃഷ്ണന് തുടങ്ങിയവര്‍ ക്ലാസുകളെടുത്തു. രാത്രി പൊന്നൂര് വി.ആര്. അരവിന്ദ് കൗഷിക്കിന്റെ നേതൃത്വത്തില്‍ താളവാദ്യക്കച്ചേരി നടന്നു . ഉത്തിഷ്ഠ ഭാരതയില്‍ ഇന്ന് പതിവു പ്രദര്‍ശനത്തിനു പുറമെ രാവിലെ 10 മണിക്ക് അക്ഷരശ്ലോകസദസ്സ്, കലാപരിപാടികള്‍, നാദോപാസന എന്നിവയും വൈകുന്നേരം 6:30ന് രാജേഷ് നാദാപുരത്തിന്റെ പ്രഭാഷണവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: