പത്തനാപുരം: പൊതുസ്ഥലത്ത് സമ്പൂര്‍ണ്ണ മലമൂത്രവിസര്ജ്ജനമുക്ത പഞ്ചായത്തുകള്‍ എന്ന പദ്ധതി മലയോരമേഖലയില്‍ എങ്ങും എത്തിയില്ല. നവംബര്‍ ഒന്നിന് ജില്ല പൂര്‍ണമായും ഒഡിഎഫ് പ്രഖ്യാപനം നടന്നെങ്കിലും പത്തനാപുരം മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും പദ്ധതി എങ്ങും എത്തിയിട്ടില്ല എന്നതാണ് സത്യാവസ്ഥ.
തുടക്കത്തില്‍ തന്നെ കിഴക്കന്‍മേഖലയിലെ ഒഡിഎഫ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയിരുന്നു. രണ്ട് മാസം മുന്‍പ് തന്നെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഗ്രാമപഞ്ചായത്തുകള്‍ ആശാവര്‍ക്കര്‍മാരെയും ഗ്രാമസേവകന്മാരെയും പഞ്ചായത്ത് അംഗങ്ങളെയും നിയോഗിച്ച് സര്‍വേ നടത്തി. പക്ഷെ പൂര്‍ണ്ണമായും സര്‍വേ നടത്താതെ, ഇവര്‍ ഗുണാഭോക്തലിസ്റ്റ് തയ്യാറാക്കി. സര്‍വേ നടപടികളും പട്ടിക തയ്യാറാക്കലും കാര്യക്ഷമമല്ലാത്തതോട പഞ്ചായത്ത് ഭരണസമിതികള്‍ക്കും പദ്ധതി തലവേദനയായി. ശുചിത്വമിഷന്റെ മേല്‍നോട്ടത്തിലാണ് തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം പാടില്ല എന്ന പ്രഖ്യാപനത്തിനായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് ശൗചാലയം ഇല്ലാത്ത കുടുംബങ്ങള്‍ക്കായി പുതിയ പദ്ധതി ആവിഷ്ക്കരിച്ചത്. ഒരാള്‍ക്ക് 15500 രൂപയാണ് പദ്ധതി വിഹിതം. വീടുകളില്‍ എത്തി പൂര്‍ണ്ണമായും ഒരു ക്ലോസറ്റ് പോലും ഇല്ലാതെ തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നവര്‍ക്ക് കക്കൂസ് നല്‍കാനും മേല്‍ക്കൂരയും മറ്റും ഇല്ലാത്ത പൊട്ടിപൊളിഞ്ഞവര്ക്ക് മെയിന്റനന്‍സ് ഗ്രാന്റ് ഉപയോഗിച്ച് കക്കൂസ് വൃത്തിയാക്കാനുമായിരുന്നു തുക നല്‍കുന്നതായിരുന്നു പദ്ധതി. ഇതില്‍ ആദ്യ ഘട്ടത്തില്‍ 6000 രൂപയും രണ്ടാം ഘട്ടത്തില്‍ 9500 രൂപയും നല്‍കും. അനര്‍ഹരായവര്‍ തുക വാങ്ങി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായും പരാതിയുണ്ട്. ഇതിനിടെ പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കിയതിന് ശേഷം മാത്രം പ്രഖ്യാപനം മതിയെന്ന് എംഎല്‍എ കെ.ബി.ഗണേഷ്കുമാര് അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ജില്ലാ അടിസ്ഥാനത്തില്‍ നടന്ന പ്രഖ്യാപനത്തില്‍ പത്തനാപുരത്തെയും ഉള്‍പ്പെടുത്തി. താലൂക്കില്‍ സമ്പൂര്‍ണ്ണ മലമൂത്രവിസര്ജ്ജനമുക്ത പഞ്ചായത്തുകള്‍ പ്രഖ്യാപനം നടന്നെങ്കിലും ഇനിയും നിരവധി കുടുംബങ്ങള്‍ക്ക് കക്കൂസുകള്‍ ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: