കൊച്ചി: മലയാള സിനിമയിലെ തര്‍ക്കം മുതലെടുത്ത് നേട്ടമുണ്ടാക്കുന്നത് അന്യഭാഷാ ചിത്രങ്ങള്‍. തിയറ്റര്‍ വിഹിതത്തിന്റെ പേരില്‍ തര്ക്കങ്ങളുണ്ടായതിനെത്തുടര്ന്നാണ് പുതിയ മലയാള സിനിമകള്‍ ക്രിസ്തുമസിന് റിലീസ്് ചെയ്യാതിരുന്നത്. തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് എ ക്ലാസ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്ന സിനിമകള്‍ കൂടി കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ഇതോടെ അന്യഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ നേട്ടമുണ്ടാക്കുമെന്ന കാര്യം ഉറപ്പായി.
മലയാള സിനിമകള്‍ പിന്‍വലിച്ചാല്‍ തിയറ്ററുകള്‍ അടച്ചിടില്ലെന്നും അന്യഭാഷാ സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്നും എക്സിബിറ്റേഴ്സ് ഫെഡറേഷന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ഹിന്ദി ചിത്രം ദംഗല്‍ അടക്കമുള്ള അന്യഭാഷാ ചിത്രങ്ങള്‍ കൂടുതല്‍ തിയറ്ററുകളിലേക്കെത്തി നേട്ടമുണ്ടാക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.
ഈ മാസം അവസാനത്തോടെ തിയറ്ററുകളിലെത്തുന്ന അന്യഭാഷ ചിത്രങ്ങളുമായി മുന്നോട്ടുപോകാനും തിയറ്ററുടമകള്‍ തീരുമാനിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി വമ്പന്‍ ചിത്രങ്ങള്‍ ജനുവരി ആദ്യവാരത്തിലായി റിലീസിനു തയാറെടുത്തു നില്‍ക്കുന്നുണ്ട്. ഇവ പരമാവധി തിയറ്ററുകളില്‍ എത്തിച്ചു നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണ് തിയറ്ററുടമകള്‍.
ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ കീഴിലുള്ള എ ക്ലാസ് തീയറ്ററുകളില്‍ നിന്നാണ് സിനിമകള്‍ പിന്‍വലിക്കുന്നത്. ബി ക്ലാസ് തിയറ്ററുകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് അസോസിയേഷന്റെ തിയറ്ററുകളിലും നിര്‍മാതാക്കളുടെ ഉടമസ്ഥതയിലുള്ള തിയറ്ററുകളിലും കെഎസ്എഫ്ഡിസിയുടെ തിയറ്ററുകളിലും മലയാള സിനിമകളുടെ പ്രദര്‍ശനം തുടരും.
തിയറ്റര്‍ സമരം പരിഗണിക്കാതെയാണ് ഡോ.ബിജു സംവിധാനം ചെയ്യുന്ന ‘കാടുപൂക്കുന്ന നേരം’ റിലീസിനൊരുങ്ങുന്നത്. റിലീസ് ചെയ്യാന്‍ സന്നദ്ധമാകുന്ന എല്ലാ തിയറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കും. നിര്‍മ്മാതാവ് സോഫിയ പോളാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. പുതുവര്‍ഷത്തിലെ ആദ്യത്തെ മലയാള റിലീസായിരിക്കും ‘കാടുപൂക്കുന്ന നേരം’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: