അമ്പലപ്പുഴ: തോടുകളില്‍ നിറയുന്ന പോള കരിക്കാന്‍ മാരക വിഷപ്രയോഗം. കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് സാദ്ധ്യതയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍. അമ്പലപ്പുഴ, പുറക്കാട്, തകഴി, പുന്നപ്ര പഞ്ചായത്തുകളിലെ നിരവധി തോടുകളിലാണ് പഞ്ചായത്ത് അവഗണനയില്‍ പോളകള്‍ നിറഞ്ഞുകവിഞ്ഞത്.
ഇത് വാരിമാറ്റാന്‍ പഞ്ചായത്ത് തയ്യാറാകാത്തതിനാല്‍ ഗതാഗത സൗകര്യമുള്ള തോടുകളിലെ യാത്ര ദുരിതമായി മാറി. പ്രദേശവാസികളാണ് ഇതുമൂലം ബുദ്ധിമുട്ടിലായത്. വള്ളങ്ങളും, ബോട്ടുകളും കടന്നുപോകാന്‍വേണ്ടി പോളകളില്‍ മാരക വിഷം തളിച്ച് കരിച്ചുകളയുകയാണ്. വിഷം തളിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പോള കരിയുകയും ഇതോടൊപ്പം ഇവിടെയുള്ള മത്സങ്ങളും ചത്തുപൊങ്ങുകയുമാണ്.
ഈവിധംതളിക്കുന്ന മാരക വിഷം മനുഷ്യരെയും ബാധിക്കുന്നു. പ്രദേശത്ത് നിരവധി പേര്‍ക്ക് മാരക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നു. കുട്ടനാട്, തോട്ടപ്പള്ളി, തകഴി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇത്തരം രോഗം വ്യാപകമാകുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
പോള ശാസ്ത്രീയമായി നശിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലാതായതോടെ ഇടത്തോടുകളില്‍ ഇവ നിറയുകയാണ്. കടലില്‍ നിന്നും ഉപ്പുവെള്ളം കയറിക്കൊണ്ടിരിക്കെ പോളകള്‍ നശിച്ചുപോവുക സ്വാഭാവികമായിരുന്നു. വിഷപ്രയോഗത്തിനെതിരെ അടിയന്തരമായി ബോധവത്കരണം നടത്തണമെന്നും തോടുകള്‍ വൃത്തിയാക്കി മത്സ്യകൃഷിപോലുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: