കായകുളം: കായംകുളം ഡിസ്പെന്‍സറിയിലെ കൈക്കൂലിക്കാരനും അഴിമതിക്കാരനുമായ ഡോക്ടറെ സര്‍വീസില്‍നിന്ന് പുറത്താക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ സമരത്തിന് നേതൃത്വം നല്‍കുമെന്ന് ബിജെപി സംസ്ഥാന സമിതി അംഗം വി.രാജേന്ദ്രന്‍പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇഎസ്ഐ മേഖലയില്‍ കൊണ്ടുവന്ന ജനക്ഷേമപദ്ധതികള്‍ അട്ടിമറിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്ന മെഡിക്കല്‍ ഓഫീസര്‍ പാവപ്പെട്ട രോഗികളെയും നിരപരാധികളായ ജീവനക്കാരേയും പീഡിപ്പിക്കുകയാണ്.
ഡോക്ടറുടെ മാനസിക പീഡനത്താലാണ് ഹൃദ്രോഗിയായ ഓഫിസ് ക്ലാര്‍ക്കിനെ ജോലിക്കിടയില്‍ കുഴഞ്ഞുവീണ് ആശുപത്രിയില്‍ പ്രവേശിക്കേണ്ടതായി വന്നതെന്നും രാജേന്ദ്രന് ആരോപിച്ചു. കായംകുളം പൗരവേദിയുടേയും വിശ്വകര്‍മ്മ സമുദായക്കൂട്ടായ്മയുടേയും സംയുക്താഭിമുഖ്യത്തില്‍ ഇഎസ്ഐ ഡിസ്പെന്‍സറിക്ക് മുന്പില് നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉപരോധ സമരത്തിന് നഗരസഭ കൗണ്‍സിലര്‍ പാലമുറ്റത്ത് വിജയകുമാര്‍, കൃഷ്ണപുരം പഞ്ചായത്തംഗം പാറയില്‍ രാധാകൃഷ്ണന്, എന്‍. ശിവാനന്ദന്, അനില്‍ സരസ്സ് എന്നിവരും വിശ്വകര്‍മ്മ സമുദായക്കൂട്ടായ്മ നേതാക്കളായ ഡി.വിജയന് ആചാരി, വി. ജയതിലകന്‍, വി.എസ്. ബിജു, ഡി. ദേവരാജന്‍ ഹിമാദ്രി, ഡി. അനില്‍, സി. മനോജ് എന്നിവരും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: