തിരുവനന്തപുരം: ഇന്ന് മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്ന റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ പ്രത്യേക യോഗം തീരുമാനിച്ചു. ആറുമാസ കാലയളവില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുന്ന റാങ്ക് പട്ടികകളുടെ കാലാവധിയും ജൂണ്‍ 30വരെ നീട്ടി.
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മുമ്പ് കാലാവധി നീട്ടിയിട്ടില്ലാത്ത, ഡിസംബര്‍ 31ന് കാലാവധി അവസാനിക്കുന്ന പട്ടികകളുടെയും മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ അവസാനിക്കുന്ന പട്ടികകളുടെയും കാലാവധി ജൂണ്‍ 30 വരെ നീട്ടാനായിരുന്നു മന്ത്രിസഭായോഗം തീരുമാനിച്ചത്.
ഇതോടെ മാര്‍ച്ച് 31 ന്ശേഷം ജൂണ്‍ 29 വരെകാലാവധിയുള്ള റാങ്ക് പട്ടികള്‍ക്കും ജൂണ്‍ 30 വരെ പ്രാബല്യമുണ്ടാകും. 90 ജില്ലാ റാങ്ക് പട്ടികകള്‍ ഉള്‍പ്പെടെ 200 ഓളം ചെറുതും വലുതുമായ റാങ്ക് പട്ടികകള്‍ക്കാണ് ഇത്തരത്തില്‍ കാലാവധി നീട്ടി ലഭിക്കുന്നത്. ഈ കാലളവില്‍ ഏതെങ്കിലും ഒരു തസ്തികക്ക് പുതിയ റാങ്ക് ലിസ്റ്റ് പ്രാബല്യത്തില്‍ വരികയാണെങ്കില്‍ അതേ തസ്തികക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി അന്നുതന്നെ അവസാനിക്കും.
റാങ്ക് പട്ടികളുടെ കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയ ഭൂരിഭാഗം പേര്‍ക്കും പിഎസ്സി തീരുമാനത്തിന്റെ പ്രയോജനം ലഭിക്കില്ല. കെഎസ്ഇബി മസ്ദൂര്‍, നഴ്സസ്, ഹയര്‍സെക്കന്ററി അധ്യാപക റാങ്ക് പട്ടികകളില്‍ ഇടംനേടിയവരാണ് പ്രധാനമായും സമരം നടത്തിയത്. ഇതില്‍ കെഎസ്ഇബി മസ്ദൂര്‍, നഴ്സസ് റാങ്ക് പട്ടികകള്‍ക്ക് പിഎസ്സിയുടെ ആറുമാസകാലാവധി ലഭിക്കില്ല. ഹയര്‍സെക്കന്ററി അധ്യാപകരില്‍ ചില വിഷയങ്ങളുടെ റാങ്ക് പട്ടികള്‍ക്ക് പ്രയോജനം ലഭിക്കുമ്പോള്‍ മറ്റുവിഭാഗങ്ങള്‍ പുറത്താകും.
അക്ഷരാര്‍ത്ഥത്തില്‍ റാങ്ക് ഹോള്‍ഡേഴ്സ് സമരക്കാരെ മന്ത്രിസഭ വാഗ്ദാനം നല്കി പറ്റിക്കുകയാണ് ചെയ്തത്. ഈ തീരുമാനത്തില്‍ ആനുകൂല്യം ലഭ്യമാകുന്നത് വളരെകുറച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാകും. നിലവില്‍ നഴ്സിംഗ് റാങ്കിലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതോടെ നിരവധിപേര്‍ക്കാണ് പ്രായപരിധി അവസാനിക്കുന്നതിനാല്‍ ജോലി എന്ന സ്വപ്നം നഷ്ടപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: