ഇടുക്കി: ഹൈക്കോടതിയില്‍, അസലെന്ന വ്യാജേന വ്യാജപട്ടയം നല്കി 12 ഏക്കര്‍ റവന്യൂ ഭൂമി തട്ടിയെടുക്കാന്‍ ശ്രമം. ചിന്നക്കനാല്‍ നടുപ്പാറ ബ്ലോക്ക് നമ്പര്‍ അഞ്ചില്പ്പെടുന്ന ഭൂമി തട്ടിയെടുക്കാനാണ് ശ്രമം. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ സമയത്ത് സര്‍ക്കാര്‍ ഭൂമിയായി വീണ്ടെടുത്തതാണ് ഈ പ്രദേശം.
12 ഏക്കര്‍ ഭൂമിക്ക് എട്ട് പട്ടയങ്ങളാണ് എം.ബി. സാജന്, സോണി എന്നിവരടങ്ങുന്ന സംഘം ഹൈക്കോടതിയില്‍ ഹാജരാക്കിയത്. പട്ടയ പ്രകാരമുള്ള എല്‍എ 24/ 93, എല്‍എ 28/ 93, എല്‍എ 27/ 93 സി, എല്‍എ 26/ 93 സി, എല്‍എ 25/ 93 സി, എല്‍എ 30/ 93 സി, എല്‍എ 31/ 93 സി, എല്‍എ 33/ 93 സി, എന്നീ നമ്പരുകളിലുള്ള പട്ടയമാണ് സമര്‍പ്പിച്ചത്. ഈ ഭൂമിക്ക് കരം അടയ്ക്കാന്‍ സാഹചര്യമുണ്ടാക്കി നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഹര്‍ജി പരിഗണിച്ച കോടതി പട്ടയത്തിന്റെ കോപ്പി സഹിതം ഉടുമ്പന്‍ചോല തഹസീല്‍ദാര്‍ക്ക് നല്കി.
റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ എല്‍എ 24/ 93, എന്ന പട്ടയം മാത്രമാണ് അസലെന്ന് കണ്ടെത്തി. മറ്റുള്ളവ വ്യാജമാണെന്ന് സ്ഥിരീകരിച്ചു. എല്‍എ 24/93, എന്ന സര്‍വ്വെ നമ്പരിലുള്ള പട്ടയഭൂമിക്ക് മാത്രമാണ് ആധാരമുള്ളത്. ഈ ഒന്നരയേക്കര്‍ ഭൂമി ബ്ലോക്ക് നമ്പര്‍ അഞ്ചില്‍ സര്‍വ്വെ നമ്പര്‍ 50/3ല്‍ ഉള്ളതുമാണ്. ചിന്നക്കനാല്‍ സ്വദേശി മായന്റെ ഭാര്യ പേച്ചിയുടെ പേരിലുണ്ടായിരുന്ന ഭൂമി വിലയാധാര പ്രകാരം എം.ബി. സാജന് എഴുതി നല്‍കിയതായും രേഖയുണ്ട്.
മറ്റ് ഏഴ് പട്ടയങ്ങളും വ്യാജമാണെന്ന് കാണിച്ച് ഹൈക്കോടതിക്ക് റവന്യൂ വകുപ്പ് റിപ്പോര്‍ട്ടും നല്കി. എന്നാല്‍ ഇക്കാര്യം അവര്‍ പോലീസിനെ അറിയിച്ചില്ല. ഭരണ കക്ഷിയിലെ ഒരു മന്ത്രിയുടെ സഹോദരനും ചിന്നക്കനാല്‍ മുന്‍പഞ്ചായത്ത് പ്രസിഡന്റും ഭൂമാഫിയയുടെ ദല്ലാളുമാണ് ഇവരെ സഹായിച്ചത്. ഈ കയ്യേറ്റ ഭൂമിയില്‍ ചിന്നക്കനാല്‍ പഞ്ചായത്ത് റോഡ് നിര്‍മ്മിച്ചിട്ടുണ്ട്. കൊല്ലത്തെ ഒരു സ്വര്‍ണ്ണ വ്യാപാരിക്ക് കോടിക്കണക്കിന് രൂപയ്ക്ക് ഈ വസ്തു വിറ്റതായും ആക്ഷേപമുണ്ട്. കോടതി അനുമതിയോടെ കരം അടച്ച് സ്വന്തം ഭൂമിയാക്കി മാറ്റാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: