കുമളി: 700 ഗ്രാം കഞ്ചാവുമായി അര്‍ധരാത്രി സഞ്ചാരം നിരോധിച്ചിട്ടുള്ള കാനന പാതയിലൂടെ രക്ഷപെടാന്‍ ശ്രമിച്ച മാധ്യമ വിദ്യാര്‍ത്ഥിനിയും പുരുഷ സുഹൃത്തും വണ്ടിപ്പെരിയാര്‍ പോലീസിന്റെ പിടിയിലായി.
തൃശൂര്‍ സ്വദേശിനിയായ ഐശ്വര്യലക്ഷ്മി (21) ഇവരുടെ സുഹൃത്തും കൊല്ലം കുണ്ടറ സ്വദേശിയുമായ ബിബിന്‍ (21) എന്നിവരെയാണ് കഞ്ചാവ് കൈവശം വച്ചതിന്റെ പേരില്‍ വ്യാഴാഴ്ച രാത്രി ഒന്നരയോടെ വണ്ടിപ്പെരിയാര്‍ പോലീസ് വള്ളക്കടവില്‍ നിന്ന് പിടികൂടിയത്. തമിഴ്നാട് കമ്പത്ത് നിന്ന് എഴുനൂറ് ഗ്രാം കഞ്ചാവുമായി ബൈക്കിലെത്തിയ ഇവര്‍ ഗൂഗിള്‍ മാപ്പിലൂടെ എളുപ്പവഴി അന്വേഷിച്ചതാണ് പിടിയിലാക്കന് കാരണമെന്ന് പോലീസ് പറഞ്ഞു. കുമളിയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് എളുപ്പ മാര്‍ഗമായി ഇന്റര്‍നെറ്റ് സൂചിപ്പിക്ക
ുന്നത് വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ഗവി വഴിയുള്ള കാനന പാതയാണ്.
എന്നാല്‍ ഈ വഴി വനം വകുപ്പ് നിയന്ത്രണത്തില്‍ ആയതിനാല്‍ മുന്‍കൂട്ടി അനുവാദമില്ലാതെ രാത്രിയാത്ര സാധ്യമല്ല. ഇത് തിരിച്ചറിയാനാകാത്ത എളുപ്പമാര്‍ഗം തേടി യാത്രചെയ്ത പ്രതികള്‍ വള്ളക്കടവ് വനം വകുപ്പ് ചെക് പോസ്റ്റില്‍ കുടുങ്ങി. ഓട്ടോറിക്ഷ കടന്നു പോകാന്‍ ചെക് പോസ്റ്റ് ഉയര്‍ത്തിയ ഉടനെ ഇവര്‍ ബൈക്കുമായി രക്ഷപെടാന്‍ ശ്രമിക്കുകയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസില്‍ വിവരം അറിയിച്ച് ഇവരെ പിടിക്കൂടുകയും ആയിരുന്നു. ഐശ്വര്യ ലക്ഷ്മി പതിനഞ്ച് വര്‍ഷമായി ബാംഗ്ലൂരില്‍ സ്ഥിര താമസക്കാരിയാണ്. അവിടെ ബിസിനസ്സ് മാനേജ്മെന്റ് പഠനത്തിനെത്തിയ ബിബിന്‍ ഇവരുമായി സൗഹൃതം സ്ഥാപിക്കുകയായിരുന്നു.
മുന്‍പും ഇവര്‍ കച്ചവട ലഷ്യത്തോടെ കഞ്ചാവ് കടത്തിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു ഇരുവരെയും പീരുമേട് കോടതിയില്‍ ഹാജരാക്കി.
എസ്ഐ
എ സി ദിനേശന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മോന്‍സി, റെജി, വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ കാളിയമ്മാള്‍ എന്നിവരായാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: