തിരുവനന്തപുരം: നോട്ട് നിരോധനത്തിനു ശേഷമുള്ള കാര്യങ്ങളെപ്പറ്റി പരസ്യ സംവാദത്തിന് മുഖ്യമന്ത്രി തയ്യാറുണ്ടോയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സാമ്പത്തിക പരിഷ്കരണത്തിന്റെ പേരില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന തോമസ് ഐസക് കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമയം കണ്ടെത്തണമെന്ന് രാജശേഖരന് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ 24 മണിക്കൂര്‍ ഉപവാസ സമരം അവസാനിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സമയത്ത് ശമ്പളം നല്‍കാത്ത ഐസക് പ്രധാനമന്ത്രിയെ ഉപദേശിക്കുകയാണ്. കെഎസ്ആര്‍ടിസി എന്നാല്‍ കേരളാ ശമ്പള രഹിത ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ആയി മാറി. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടക്കണക്കുകള്‍ മാത്രമാണ് പറയുന്നത്. ഇത് മോദി സര്‍ക്കാര്‍ മൂലമാണോ എന്ന് പിണറായി വിജയന് വ്യക്തമാക്കണം. ഇല്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്ന രീതി അവസാനിപ്പിക്കണം.
നാട് നന്നാവുന്നത് ഇഷ്മമില്ലാത്തയാളുകളാണ് സിപിഎം നേതാക്കള്‍. നാട് നന്നായാല്‍ സിപിഎം ഇല്ലാതാകുമെന്ന ഭയമാണ് അവര്‍ക്ക്. നോട്ട് നിരോധനത്തിന് മോദി മുന്‍കരുതല്‍ എടുത്തില്ലെന്ന് പറയുന്ന ഇടത് നേതാക്കള്‍ കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന ഗുരുതരമായ വരള്‍ച്ച നേരിടാന്‍ എന്ത് മുന്‍കരുതലാണ് എടുത്തതെന്ന് വ്യക്തമാക്കണം. അരിക്ഷാമം മറികടക്കാന്‍ എന്ത് നടപടി സര്‍ക്കാര്‍ സ്വീകരിച്ചു എന്ന് ജനങ്ങളോട് വിശദികരിക്കണം.
ആള്ക്കാര് പട്ടിണി കിടന്ന് മരിക്കാന്‍ പോകുമ്പോള്‍ മുഖ്യമന്ത്രിയും നേതാക്കളും ചങ്ങല നടത്തി ജനജീവിതം ദുരിതത്തിലാക്കുകയാണ് ചെയ്തതെന്നും കുമ്മനം പറഞ്ഞു. ഉപവാസ സമരം അവസാനിച്ചെങ്കിലും സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ സമരം ബിജെപി അവസാനിപ്പിക്കില്ല. ജനുവരി 8 മുതല്‍ മേഖലാ ജാഥകളുമായി ബിജെപി ജനങ്ങളെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: