റിയോ ഡി ജനീറോ: ദുരൂഹ സാഹചര്യത്തില്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ഗ്രീസ് അംബാസഡറെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്നതാണെന്ന് കണ്ടെത്തി. ബ്രസീലിലെ ഗ്രീസ് അംബാസഡറായ കിര്യാകോസ് അമിറിഡിസിനെ (59) തിങ്കളാഴ്ച മുതലാണ് കാണാതായത്.
ഇതിനെ തുടര്‍ന്ന് അമിറിഡിസിന്റെ ബ്രസീലിയന്‍ ഭാര്യ ഫ്രാങ്കോയിസും പത്തവയസ്സുകാരിയായ മകളും പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞദിവസം റിയോയില്‍ നിന്ന് കത്തിക്കരിഞ്ഞ കാറില്‍ നിന്നും അമിറിഡിസിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൊള്ളസംഘം തട്ടിക്കൊണ്ടുപോയതാണെന്നാണ് ആദ്യം ധരിച്ചിരുന്നത്.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയും കാമുകനും ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞത്. കാമുകനും പോലീസ് ഉദ്യോഗസ്ഥനുമായ മൊറെയ്റ (29) കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഇരുവരും ദിവസങ്ങള്‍ക്കുമുമ്പേ ആസൂത്രണം ചെയ്തതാണിത്. ഇതുകൂടാതെ കൊലപാതതതിന് മൊറെയ്റയുടെ ഒരു ബന്ധുവിന്റേയും സഹായം തേടിയിരുന്നു. ഫ്രാങ്കോയിസും മൊറെയ്റയും പോലീസ് കസ്റ്റഡിയിലാണ്. ബന്ധുവിനെ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: