ന്യൂദല്‍ഹി: അഴിമതിയും കള്ളപ്പണവും തുടച്ചു നീക്കാനുള്ള ഏറ്റവും വലിയ ശുദ്ധീകരണ പ്രക്രിയക്കാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അഴിമതി ഇല്ലാതാക്കാന്‍ ജനങ്ങള്‍ ആഗ്രഹിച്ചെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ല. ഇപ്പോള്‍ കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ അവര്‍ പങ്കാളികളായി. ത്യാഗത്തിന്റെ നിര്‍വ്വചനം ഇന്ത്യന്‍ ജനത മാറ്റിയെഴുതി. സത്യസന്ധതയും വിശ്വാസവുമാണ് വലുതെന്ന് ജനം തെളിയിച്ചു. രാജ്യത്തെ ജനങ്ങള്‍ പ്രകടിപ്പിച്ച ആത്മാര്‍ത്ഥതയും അച്ചടക്കവും വരുംതലമുറകള്‍ക്ക് മാതൃകയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ജനങ്ങളും സര്‍ക്കാരും തോളോടുതോള്‍ ചേര്‍ന്ന് പൊരുതുന്നത്. ഇതാണ് സര്‍ക്കാരിന്റെ കരുത്ത്.
കള്ളപ്പണക്കാര്‍ കാരണമാണ് സത്യസന്ധര്‍ക്ക് പ്രയാസം അനുഭവിക്കേണ്ടി വന്നത്. സത്യസന്ധര്‍ സര്‍ക്കാരിന്റെ സുഹൃത്താണ്. അവരെ സംരക്ഷിക്കും. എന്നാല്‍ അഴിമതിക്കാരെ വെറുതെ വിടില്ല. ചില ഉദ്യോഗസ്ഥര്‍ കള്ളപ്പണക്കാരെ സഹായിച്ചതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇവരെ ശിക്ഷിക്കും.
പുതുവര്‍ഷത്തോടെ ബാങ്കുകളില്‍ സാധാരണ നില കൈവരുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ നിക്ഷേപം ബാങ്കുകളില്‍ എത്തിയിട്ടുണ്ട്. പാവപ്പെട്ടവരെയും മധ്യവര്‍ഗ്ഗത്തെയും സാഹിയിക്കാന്‍ ബാങ്കുകള്‍ തയ്യാറാകണം. ലോകത്തൊരിടത്തും ഇന്ത്യ ചെയ്തതിന് മാതൃകകളില്ല.
രാഷ്ട്രത്തിന്റെ ഗതി നിര്‍ണയിക്കുന്ന ദൗത്യം ഏറ്റെടുത്ത ജനങ്ങള്‍ ശോഭനമായ ഭാവിക്ക് അടിത്തറയിട്ടു. തെരഞ്ഞെടുപ്പിലെ അഴിമതി അവസാനിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താന്‍ പാര്‍ട്ടികള്‍ തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: