ചെങ്ങന്നൂര്‍: വീട്ടു പുരയിടത്തില്‍ തീ പിടിച്ച് വീടിന്റെ നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന തടി സാധനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ചെങ്ങന്നൂര്‍ ആല്‍ത്തറ ജംഗ്ഷന് സമീപം സന്ധ്യയില്‍ വീട്ടില്‍ എം.പി. ബൈജുവിന്റെ വീടിന്റെ പുരയിടത്തിലാണ് ഇന്നലെ രാവിലെ 10 മണിയോടെ തീ പിടിച്ചത്. ചെങ്ങന്നൂരില്‍ നിന്നും അഗ്നിശമന സേന എത്തി തീ അണച്ചു മടങ്ങി.
എന്നാല്‍ ഉച്ചയ്ക്ക് 12 മണിയോടെ മുന്‍പ് തീ പിടിച്ച പുരയിടത്തിന് സമീപമുള്ള നെടിയുഴത്തില്‍ കുഞ്ഞിക്കുട്ടിയമ്മയുടെ വീട്ടു പുരയിടത്തിലേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ഇവിടെ കെട്ടിട നിര്‍മ്മാണത്തിന് സൂക്ഷിച്ചിരുന്ന തടിയിലേക്കും പലകകളിലേക്കും തീ പടര്‍ന്നു.
വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടര്‍ന്ന് അഗ്നിശമന സേനയെ വീണ്ടും വിളിച്ചുവരുത്തിയാണ് തീ അണച്ചത്. തടി ഉരുപ്പടികള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. അശ്രദ്ധമായി കരിയില കൂട്ടി തീ ഇട്ടതാകാം തീ പടന്നു പിടിക്കാന്‍ കാണമെന്ന് അഗ്നിശമന സേനാ സ്റ്റേഷന് ഓഫീസര്‍ ശംഭു നമ്പൂതിരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: