ന്യൂദല്‍ഹി: ഗോരക്ഷാ പ്രവര്‍ത്തനത്തിന്റെ മറവില്‍ ദളിതര്‍ക്ക് മര്‍ദ്ദനമേറ്റ ഗുജറാത്ത് ഉനയിലെ മോട്ട സമാധിയാല പഞ്ചായത്തില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ബിജെപി പ്രവര്ത്തകന്.
കോണ്‍ഗ്രസ്സുകാരനും നിലവിലെ സര്പാഞ്ചുമായിരുന്ന പ്രഫുല്‍ കോറാത്തിനെ പരാജയപ്പെടുത്തി ബിജെപി പ്രവര്‍ത്തകനായ ധഞ്ജിഭായി കോറാത്ത് സര്‍പാഞ്ചായി. 234 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.
ധഞ്ജിഭായിയെ അനുകൂലിക്കുന്നവരാണ് പഞ്ചായത്തില്‍ എട്ടില്‍ ആറു വാര്‍ഡിലും വിജയിച്ചത്. സംവരണ വാര്‍ഡും മര്‍ദ്ദനമേറ്റ ബാലു സര്‍വയ്യയുടെ സ്ഥലവുമായ ആറാം വാര്‍ഡില്‍ ബിജെപി പ്രവര്‍ത്തകനായ രമേഷ് സര്‍വയ്യ ജയിച്ചു.
ഗുജറാത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പാര്‍ട്ടി അടിസ്ഥാനത്തിലല്ല. എന്നാല്‍ മത്സരിക്കുന്നവര്‍ എതെങ്കിലും ഒരു പാര്‍ട്ടിയുടെ പ്രവര്‍ത്തകരോ പിന്തുണയുള്ളവരോ സ്വതന്ത്രരോ ആയിരിക്കും. മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ദളിത് പ്രക്ഷോഭം ബിജെപി സര്‍ക്കാരിന് തിരിച്ചടിയാകുമെന്നായിരുന്നു വിലയിരുത്തല്‍.
ഉനയില്‍ തന്നെ ബിജെപിയെ തെരഞ്ഞെടുത്ത് ജനങ്ങള്‍ ഇതിന് മറുപടി നല്കി. തെരഞ്ഞെടുപ്പില്‍ എണ്‍പത് ശതമാനം സീറ്റിലും ബിജെപി പിന്തുണച്ചവരാണ് ജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: