തൊടുപുഴ: നഗരസഭ ഓഫീസിന് മുമ്പില്‍ വാടകക്കാര്‍ നടത്തിയ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ അധികൃതര്‍ പൊളിച്ചു നീക്കി. തൊടുപുഴ പഴയപാലത്തിലെ ഇരുവശങ്ങളിലുമുള്ള നടപ്പാലത്തിലെ പരസ്യ ബോര്‍ഡുകളും ഇതോടൊപ്പം നീക്കി. കഴിഞ്ഞ നഗരസഭ കൗണ്‍സില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഈ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണെമെന്ന് തീരുമാനമുയര്‍ന്നു. ഇതിനെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അനധികൃതമായി നിര്‍മ്മിച്ച തറകളും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൊളിച്ചുമാറ്റി.
തുടര്‍ന്നാണ് പാലത്തിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തത്. ബോര്‍ഡുകള്‍ മുറിച്ചു മാറ്റാനായി വിദഗ്ദ തൊഴിലാളികളേയും ജനറേറ്ററും ഏര്‍പ്പെടുത്തിയിരുന്നു. രണ്ട് കമ്പനികള്‍ക്കാണ് പാലത്തില്‍ പരസ്യങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയിരുന്നത്. വിളക്കു കാലുകളിലായിരുന്നു പരസ്യങ്ങള്‍ സ്ഥാപിച്ചിരുന്നത്.
എന്നാല്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ വിളക്കുകളുടെ വയര്‍ ഷോര്‍ട്ടായി പാലത്തിലൂടെ പോയവര്‍ക്ക് ഷോക്കേറ്റിരുന്നു. തുടര്‍ന്ന് ഈ വിളക്കുകളുടെ കണക്ഷന് വിഛേദിക്കുകയും മുകളിലേക്ക് വയര്‍ വലിച്ച് പുതിയ വിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്ന് പാലത്തില്‍ പരസ്യങ്ങള്‍ അനുവദിക്കെണ്ടന്ന നിര്‍ദ്ദേശം വിവിധ കൗണ്‍സില്‍ യോഗങ്ങളില്‍ ഉയര്‍ന്നു വന്നു. ഇതിനിടയില്‍ ഒരു പാര്‍ട്ടിയുടെ കോണ്‍ട്രാക്ട് നവംബറോടെ തീരുകയും മറ്റൊരു പാര്‍ട്ടി പരസ്യ നികുതി അടയ്ക്കാതിരിക്കുകയും ചെയ്തതോടെ ബോര്‍ഡുകള്‍ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി പി.ഡബ്ല്യു.ഡിക്ക് നഗരസഭ കത്തു നല്കി. തുടര്‍ന്ന് പിഡബ്ല
്യുഡി പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നഗരസഭയ്ക്ക് അനുമതി നല്‍കുകയായിരുന്നു.
കയ്യേറ്റങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്നും നഗരത്തിലെ സകല കയ്യേറ്റങ്ങളും പൊളിച്ച് മാറ്റണമെന്നുമാണ് നാട്ടുകാരുടെയും ആവശ്യം. പട്ടയംകവലയില്‍ ഇത്തരത്തില്‍ നഗരസഭയുടെ അനുമതിയില്ലാതെ നടത്തിയ നിര്‍മ്മാണം രണ്ട് വര്‍ഷം മുമ്പ് പൊളിച്ച് നീക്കിയിരുന്നു. എന്നാല്‍ കെട്ടിടയുടമ വീണ്ടും ഇവിടെ അനധികൃതമായി നിര്‍മ്മാണം നടത്തിയിട്ടുണ്ട്. കടകളുടെ മുന്‍ഭാഗത്ത് ഷീറ്റ് സ്ഥാപിച്ച് മുന്‍വശം കയ്യേറുകയാണ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: