ന്യൂദല്‍ഹി: പുതിയ കരസേന മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവതും വ്യോമസേനാ മേധാവിയായി എയര്‍ മാര്‍ഷല്‍ ബിരേന്ദ്ര സിങ് ദനയും ചുമതലയേറ്റു.
ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് ഇന്നലെ വിരമിച്ച ഒഴിവിലാണ് റാവത് ചുമതലയേറ്റത്. 43 വര്‍ഷത്തെ സൈനികവൃത്തിക്ക് ശേഷമാണ് സുഹാഗ് വിരമിച്ചത്. ആര്‍മി ഉപമേധാവിയായിരുന്നു റാവത്.. അരൂപ് റേഹയുടെ വിരമിച്ചതിനു പകരമായാണ് ദനയുടെ നിയമനം
ദല്‍ബീര്‍ സിങ് സുഹാഗ്, അരൂപ് രാഹ എന്നിവര്‍ ദല്‍ഹി അമര്‍ജവാന്‍ ജ്യോതിയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.
ഏറ്റുമുട്ടലുകള്‍ക്ക് നേതൃത്വം നല്കാന് അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി അറിയിക്കുന്നതായി ദല്‍ബീര്‍ സിങ് സുഹാഗ് അറിയിച്ചു. ഒരേ റാങ്ക് ഒരേ പെന്ഷന് നടപ്പിലാക്കിയതില്‍ കേന്ദ്ര സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും ഇരുവരും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: