ന്യൂദല്‍ഹി: ഭാരതത്തിലെ ചില രാഷ്ട്രീയപാര്‍ട്ടികളെയും ആര്‍എസ്എസ്, വിഎച്ച്പി. ശിവസേന ബജ്രംഗ് ദള്‍ തുടങ്ങിയ സംഘടനകളെയും ഭീകരസംഘടനകളെന്ന് വിളിച്ച പാക്കിസ്ഥാന് ഭാരതത്തിന്റെ ചുട്ടമറുപടി.
ലഷ്ക്കര്‍ ഇ തൊയ്ബ, ജമാ അത്ത് ഉദ് ധവ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളെ സംരക്ഷിക്കുന്ന പാക്ക് നടപടിയില്‍ നിന്ന് അന്താരാഷ്ട്ര ശ്രദ്ധ തിരിക്കാനാണീ നടപടി.
വിദേശകാര്യവക്താവ് വികാസ് സ്വരൂപ് പറഞ്ഞു. പാക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പാക്ക് കണക്കുവച്ച് നോക്കിയാല്‍ പോലും മണ്ടത്തരമാണ്. സ്വരൂപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: