പേരൂര്‍ക്കട: ലക്ഷക്കണക്കിനു രൂപ ചെലവിട്ട് നവീകരണ പ്രവര്‍ത്തനം നടത്തിയ കുളം ഇപ്പോള്‍ ഇഴജന്തുക്കളുടെ താവളമായി. കുളത്തിന്റെ നാലുവശവും കാടുമൂടി. വശങ്ങളില് ഇന്റര്‍ലോക്ക് ടൈലുകള്‍ പിടിപ്പിച്ച ഭാഗത്തും കാട്ടുചെടികള്‍ പടര്‍ന്നു പിടിച്ചിരിക്കു
01പിടിപി വാര്‍ഡിലെ അജന്താനഗര്‍ കൈപ്പിരിക്കോണം കുളവും സ്വിമ്മിംഗ് പൂളും കാടുകയറി നശിച്ച നിലയില്കയാണ്. വട്ടിയൂര്‍ക്കാവ് പിടിപി വാര്‍ഡിലെ അജന്താനഗര്‍ കൈപ്പിരിക്കോണം കുളവും സ്വിമ്മിംഗ് പൂളിനുമാണ് ഈ ദൂര്‍ഗതി. കുളം നവീകരിച്ച് സ്വിമ്മിംഗ് പൂള് കെട്ടിയെങ്കിലും അതിന്റെ കൈവരികള്‍ ദ്രവിച്ച അവസ്ഥയിലാണ്. കുളത്തിനോടനുബന്ധിച്ചുള്ള ഫുട്ബോള്‍ ഗ്രൗണ്ട് നവീകരണവും എങ്ങുമെത്തിയില്ല.
ഗ്രൗണ്ടിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്കൂടി ഒരുക്കുന്നതിന് ലക്ഷ്യമിട്ടായിരുന്ന 85 ലക്ഷത്തോളം തുക നവീകരണ പ്രവര്‍ത്തനത്തിനായി ചിലവഴിച്ചത്. ഒരേക്കര്‍ 30 സെന്റ് വരുന്നതാണ് കുളവും അനുബന്ധ ഫുട്ബോള്‍ ഗ്രൗണ്ടും ഉള്‍പ്പെട്ട സ്ഥലം. കിട്ടിയഫണ്ട് എങ്ങനെയൊക്കെയോ ചെലവിട്ട് തട്ടിക്കൂട്ടി 2015 സപ്തംബര്‍ 27ന് ഉദ്ഘാടനവും നടത്തി എല്‍ഡിഎഫ് കൗണ്‍സിലര്‍ സ്ഥലം വിട്ടു. പിന്നീട് നഗരസഭ ഇങ്ങോട്ടു തിരിഞ്ഞുനോക്കിയിട്ടില്ല. നിരവധി തവണ നിവേദനങ്ങള്‍ നല്കി, മേയറോടു പരാതി പറഞ്ഞു. എന്നിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ല. വാര്‍ഡിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു തുരങ്കം വയ്ക്കുന്ന സമീപനമാണ് നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് പിടിപി വാര്‍ഡ് കൗണ്‍സിലര്‍ കോമളകുമാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: