കോഴിക്കോട്: ആര്‍എസ്എസ്സിനെതിരെയുള്ള കുപ്രചരണങ്ങള്‍ ജനം അവജ്ഞയോടെ തള്ളുമെന്ന് ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ. കെ. കെ. ബാലറാം അഭിപ്രായപ്പെട്ടു. ആര്‍എസ്എസ് കോഴിക്കോട് മഹാനഗരം പ്രാഥമിക ശിക്ഷാ വര്‍ഗ്ഗ് സമാപനത്തിന്റെ ഭാഗമായി നടന്ന പൊതുപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് ശിബിരത്തെക്കുറിച്ച് തെറ്റായി വാര്‍ത്ത കൊടുത്തവര്‍ ജനങ്ങള്‍ക്കിടയില്‍ പരിഹാസ്യരായി മാറുകയാണുണ്ടായത്. ആര്‍എസ്എസ് ഭാരതത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് 90 വര്‍ഷമായി. ഇതിനിടയില്‍ ആര്‍എസ്എസ് എന്താണെന്നും അതിന്റെ പ്രവര്‍ത്തനം എന്താണെന്നും സമൂഹത്തിന് ബോധ്യമായിട്ടുള്ളതാണ്. ഒരു ചാനലിലാണ് ആര്‍എസ്എസ് ശിബിരത്തില്‍ ആയുധപരിശീലനം നടക്കുന്നു എന്ന തരത്തില്‍ വാര്‍ത്ത വന്നത്. ജനം ആ ചാനല്‍ മാത്രമല്ല മറ്റു ചാനലുകള്‍ കാണുകയും മറ്റു പത്രങ്ങള്‍ വായിക്കുകയും കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ഒരു ചാനല്‍ മാത്രം കാണുകയും ഒരു പത്രം മാത്രം വായിക്കുകയും ചെയ്യുന്ന കാലമുണ്ടായിരുന്നു.
എന്നാല്‍ ആ കാലം മാറി. ഇപ്പോള്‍ നടക്കുന്ന കുപ്രചരണങ്ങള്‍ ആര്‍എസ്എസിന് ഗുണകരമായി മാറുകയാണ് ഉണ്ടായത്.
പാര്‍ട്ടിക്കുള്ളിലെ അടിയൊഴുക്കുകൊണ്ട് വെപ്രാളത്തിലായിരിക്കുകയാണ് സിപിഎം. അതുകൊണ്ടാണ് ഇത്തരത്തില്‍ കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്നത്. ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തില്‍ യാതൊരു നിഗൂഢതയുമില്ല. അതിനാല്‍ തന്നെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം വ്യാപിച്ചുകൊണ്ടിരിക്കുന്നു. കമ്യൂണിസ്റ്റ് കോട്ടകളായിരുന്ന സ്ഥലങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അടിയൊഴുക്കുകളാണ് സിപിഎമ്മിനെ വെപ്രാളപ്പെടുത്തുന്നത്. ആശയപരമായ സംവാദത്തിനോ മറ്റു ആശയങ്ങളെ അംഗീകരിക്കാനോ അവര്‍ തയ്യാറല്ല. തെറ്റ് ചൂണ്ടിക്കാട്ടുന്ന വ്യക്തികളെ വ്യക്തിഹത്യ നടത്തുകയാണ് സിപിഎം ചെയ്യുന്നത്.
രാഷ്ട്രത്തെക്കുറിച്ച് മാത്രമാണ് ആര്‍എസ്എസ് പറയുന്നത്. രാഷ്ട്രത്തിന് ഹിതകരമായ കാര്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടത്തുന്നത്. രാഷ്ട്രത്തെ പരംവൈഭവത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. അതിനാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. സദ്ഗുണ സമ്പന്നരായ സംഘടിതമായ സമൂഹം രാഷ്ട്രത്തിന്റെ വളര്‍ച്ചക്ക് ആവശ്യമാണെന്ന് തിരിച്ചറിവാണ് ഇത്തരത്തില്‍ ഒത്തുചേരലുകള്‍ക്ക് കാരണമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ നടന്ന പരിപാടിയില്‍ സ്വാഗതസംഘം അദ്ധ്യക്ഷന്‍ അഡ്വ. കൃഷ്ണവര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. ശിബിരാധികാരി ഡോ. കരുണന് കണ്ണംപൊയില്‍ പങ്കെടുത്തു. ശിബിര കാര്യവാഹ് എം. ജയരാജന് സ്വാഗതവും സര്‍ജിത്ത് ലാല്‍ നന്ദിയും പറഞ്ഞു. പഥസഞ്ചലനം, ശാരീരിക് പ്രദര്‍ശനം എന്നിവയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: