ന്യൂദല്‍ഹി: ഐഒഎയെ സസ്പെന്‍ഡ് ചെയ്ത കായിക മന്ത്രാലയത്തിന്റെ നടപടിയെക്കുറിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് ഐഒഎ പ്രസിഡന്റ് എന്‍. രാമചന്ദ്രന്. അന്തര്‍ദേശീയ ഒളിമ്പിക് കമ്മിറ്റി (ഐഒസി), ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ (ഒസിഎ) എന്നിവരുമായി ആലോചിച്ച ശേഷമാകും ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കേസ് പ്രതികളായ സുരേഷ് കല്‍മാഡിയെയും അഭയ് സിങ് ചൗതാലയെയും ആജീവനാന്ത പ്രസിഡന്റുമാരാക്കിയതിനെത്തുടര്ന്ന് മന്ത്രാലയത്തിന്റെ നടപടി.
”കുടുംബവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി ന്യൂസിലന്ഡിലാണിപ്പോള്. സര്‍ക്കാര്‍ തീരുമാനം അറിഞ്ഞു. ഐഒസിയുടെയും ഒസിഎയുടെയും നിയന്ത്രണത്തിലാണ് ഐഒഎയുടെ പ്രവര്‍ത്തനം. പുതുവര്‍ഷത്തിനു ശേഷം ഐഒസി, ഒഎസി ഭാരവാഹികള്‍ ഓഫീസില്‍ തിരിച്ചെത്തിയാല്‍ അവരുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെയും സമീപക്കും,” രാമചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: