കൊട്ടാരക്കര: നേരായ ക്യാമറയുമായി ആര്‍എസ്എസ് ക്യാമ്പിലേക്ക് ആര്‍ക്കും പ്രവേശനമുള്ളപ്പോള്‍ എന്തിനാണ് ഒളിക്യാമറയെന്ന് ആര്‍എസ്എസ് പ്രാന്തീയസഹസേവാ പ്രമുഖ് ജി.വി. ഗിരീഷ്. നെടുവത്തൂരില്‍ പ്രഥമീക ശിക്ഷാവര്‍ഗിന്റെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് ക്യാമ്പില്‍ നിന്ന് രഹസ്യമായി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഒളിക്യാമറകള്‍ക്ക് എന്തുകൊണ്ടാണ് മാവോവാദികളുടെ അത്യന്താധുനിക ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പരിശീലനം കാണാന്‍ കഴിയാതെ പോയതെന്ന് ചോദിച്ചു. തൊണ്ണൂറു വര്‍ഷമായി ആര്‍എസ്എസ് ക്യാമ്പുകള്‍ നടക്കുന്നത് സമാജത്തിന്റേയും സ്വയംസേവകരുടേയും അര്‍പ്പണ ഫലമായാണ്. ആര്‍ക്കും അവിടെ 24 മണിക്കൂറും കടന്നുവരാം. പരസ്യമായി നടക്കുന്ന ക്യാമ്പില്‍ ഒളിക്യാമറ വച്ച് തങ്ങള്‍ രഹസ്യങ്ങള്‍ പകര്‍ത്തി എന്ന ചാനലിന്റെ അവകാശവാദത്തെ ജനം അവജ്ഞയോടെയാണ് തള്ളിക്കളഞ്ഞത്. ഞാന്‍ ആയി വന്ന് നാം ആയി മടങ്ങുന്ന വിദ്യാഭ്യാസമാണ് ഇവിടെ നടക്കുന്നത്. മുഖ്യപ്രഭാഷണം നടത്തി കെ.രാജശേഖരന്‍പിള്ള (റിട്ടയേര്‍ഡ് പ്രിന്‍സിപല്‍ ഫോര്‍ വാര്ഡന്, ഗവ.ഓഫ് ഭൂട്ടാന് ഹയര്‍ സെക്കന്ററി സ്കൂള്‍) അധ്യക്ഷനായിരുന്നു. വര്‍ഗ് കാര്യവാഹക് വി.അജിത്കുമാര്‍ സ്വാഗതം പറഞ്ഞു. വര്‍ഗ് അധികാരി ഗോപിനാഥന്‍പിള്ള, ജില്ലാ സംഘചാലക് ദിവാകരന്, ജില്ലാ സഹകാര്യവാഹക് അനില്കുമാര്തലവൂര്. ജില്ലാ ബൗധിക് പ്രമുഖ് രാജഗോപാല്‍, വിനീഷ് കൊട്ടാരക്കര എന്നിവര്‍ നേതൃത്വം നല്കി. കെ.ജി.അനില്‍കുമാര്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: